Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:രക്തം മാറി നല്‍കി ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി മരിച്ചു.പാപ്പനംകോട് സ്വദേശി ശ്രീകുമാറാണ് മെഡിക്കല്‍ കോളേജില്‍ രാവില 11 മണിയോടെ മരിച്ചത്.വെള്ളിയാഴ്ചയാണ് രക്തം മാറി നല്‍കിയ സംഭവമുണ്ടായത്.ഒ നെഗറ്റീവ് ഗ്രൂപ്പിന്റെ സ്ഥാനത്ത് ഒ പോസിറ്റീവ് രക്തമാണ് ശ്രീകുമാറിന് നല്‍കിയത്.ശസ്ത്രക്രിയയ്ക്കു ശേഷം ഐസിയുവിലായിരുന്ന ശ്രീകുമാറിന് ര്ക്തബാങ്കില്‍ നിന്നു വാങ്ങിയ രക്തം പകുതിയും ശരീരത്തില്‍ കയറിയതിനു ശേഷമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനു തെറ്റ് മനസ്സിലായത്.ഇതിനെത്തുടര്‍ന്ന് ഒ നെഗറ്റീവ് ആണ് വേണ്ടതെന്നും ഒ പോസിറ്റീവ് ആണ് കൊണ്ടു വന്നതെന്നും ബാക്കിയുള്ള രക്തം തിരികെ ബ്ലഡ് ബാങ്കില്‍ നല്‍കണമെന്നും പകരം രക്തം വാങ്ങണമെന്നും നഴ്‌സ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.തിരികെ നല്‍കാന്‍ കൊടുത്ത രക്തം അടങ്ങിയ ബോട്ടിലില്‍ മറ്റൊരു രോഗിയുടെ ഐപി നമ്പര്‍ രേഖപ്പെടുത്തിയിരുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിന്റെ വീഴ്ചയാണ് സൂചിപ്പിക്കുന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ശ്രീകുമാറിന്റെ മരണത്തെത്തുടര്‍ന്ന് ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.രക്തം മാറി നല്‍കിയതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.എന്നാല്‍ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കു ശേഷം ശ്രീകുമാറിന്റെ നില വഷളായെന്നും ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായിരുന്നു.ന്യൂമോണിയയെ തുടർന്നാണ് മരണം സംഭാവിച്ചതെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളു. ശ്രീകുമാറിന്റെ ഭാര്യ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്.
Leave a Reply