Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 7:24 am

Menu

Published on September 4, 2014 at 11:40 am

ഫേസ്ബുക്ക് പോസ്റ്റ്; പി. ജയരാജന്റെ മകന്‍ ജെയിന്‍ രാജനെതിരെ കേസ്

police-registered-case-against-jain-raj-over-facebook-post

കണ്ണൂര്‍:കണ്ണൂര്‍: പി. ജയരാജന്റെ മകന്‍ ജെയിന്‍രാജിനെതിരെ കേസെടുത്തു.കണ്ണൂരിലെ ആര്‍എസ്എസ് നേതാവ് മനോജിന്റെ വധത്തെ അനുകൂലിച്ച് ജയിന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ഇതിനെ അനുകൂലിച്ച് പോസ്റ്റിട്ടതോടെയാണ് പോലീസ് കേസെടുത്തത്.കതിരൂരില്‍ ആര്‍.എസ്.എസ്. നേതാവ് മനോജ് കൊല്ലപ്പെട്ടതിനു പിന്നാലെ സഖാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള ജെയിന്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. നോജ് കുമാറിനെ സിപിഎം പ്രവര്‍ത്തകരെന്ന് ആരോപിക്കുന്ന ഒരു വിഭാഗം വെട്ടികൊലപ്പെടുത്തിയതിന് ഒരു മണിക്കൂറിനു ശേഷമായിരുന്നു ‘സന്തോഷ വാര്‍ത്തയുടെ പേരില്‍ സഖാക്കള്‍ക്ക് അഭിനന്ദനം’ അര്‍പ്പിച്ച് ജയിന്‍ രാജിന്റെ പോസ്റ്റ്.
ഈ സന്തോഷ വാര്‍ത്തയ്ക്കായി എത്ര കാലമായി കാത്തു നില്‍ക്കുന്നു…
അഭിവാദ്യങ്ങള്‍, പ്രിയ സഖാക്കളെ… എന്ന കമന്റാണ് പോസ്റ്റ് ചെയ്തത്. പോസ്റ്റിന് വന്‍ തോതില്‍ കമന്റുകളും ഷെയറുകളും വന്നതോടെ വിഷയം സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയ്ക്കു വഴിതെളിച്ചു. സംഗതി കൈവിട്ടു പോകുന്ന ഘട്ടത്തില്‍ മണിക്കൂറുകള്‍ക്കകം പോസ്റ്റ് പിന്‍വലിച്ചു.ജയിന്‍ രാജിന്റെ പേരിലുള്ള ഫേസ്ബുക്കില്‍ ചുരുങ്ങിയ സമയം കൊണ്ട് ഇതു നാല്‍പതിലേറെ പേര്‍ ലൈക്ക് ചെയ്തു. ഏതു വാര്‍ത്തയ്ക്കായാണ് ഇയാള്‍ കാത്തിരുന്നതെന്നു വ്യക്തമല്ല. എന്നാല്‍, കതിരൂരിലെ രാഷ്ട്രീയ കൊലപാതകത്തിനാണെന്ന തരത്തിലുള്ള കമന്റുകള്‍ ഫേസ് ബുക്കില്‍ പ്രചരിച്ചു തുടങ്ങി. 1999 ഓഗസ്റ്റിലെ തിരുവോണ നാളില്‍ ജയരാജനെ കതിരൂരിലെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയാണ് ഇന്നലെ കൊല്ലപ്പെട്ട മനോജ് കുമാര്‍. ഈ കേസില്‍ മനോജിനെ കോടതി ശിക്ഷിച്ചിരുന്നു.കതിരൂരിലെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി സുരേന്ദ്രന്‍ കൊല്ലപ്പെട്ട കേസിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആ്രകമിച്ച കേസിലും മനോജ് പ്രതിയായിരുന്നു. കൊലപാതകത്തില്‍ സി.പി.എം. പങ്കു വ്യക്തമാകുന്നതാണു ജില്ലാ സെക്രട്ടറിയുടെ മകന്റെ പോസ്‌റ്റെന്നു സംഘപരിവാര്‍ അനുകൂലികള്‍ ഫേസ്ബുക്കിലൂടെ പറയുന്നു. അതേ സമയം, ഇന്നലെ സി.പി.എം. ജില്ലാ കമ്മിറ്റി യോഗം കണ്ണൂരില്‍ നടന്നിരുന്നു. കൊലപാതകം നടന്നിട്ടും പാര്‍ട്ടിക്കു പങ്കില്ലെന്ന പ്രസ്താവന ഇറക്കാനും യോഗം തയാറായില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News