Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി : ‘ഇന്ത്യയുടെ മകൾ’ എന്ന ബി.ബി.സിയുടെ വിവാദ ഡോക്യുമെന്രറിയുടെ അണിയറ പ്രവർത്തകർ ഡൽഹി കൂട്ടമാനഭംഗക്കേസ് പ്രതി മുകേഷ് സിംഗിന് 40000 രൂപ പ്രതിഫലം നൽകിയതായി റിപ്പോർട്ട്. അഭിമുഖം നല്‍കാന്‍ മുകേഷ് സിങ് തയ്യാറായെങ്കിലും രണ്ടുലക്ഷം രൂപ വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഒരു ജയില്‍ ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് ഉഡ്വിന്‍ അഭിമുഖത്തിന് ശ്രമിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടും അഭിമുഖം തയ്യാറാക്കാന്‍ കഴിയാതിരുന്നതോടെ പണം നല്‍കാന്‍ ബിബിസിയും ഉഡ്വിനും തീരുമാനിച്ചു. ഒടുവിൽ നാൽപതിനായിരം രൂപയ്ക്ക് പ്രതി വഴങ്ങുകയായിരുന്നു.. ഈ തുക ബി.ബി.സി സംഘം മുകേഷിന്രെ ജയിൽ അനുബന്ധ അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, മുകേഷിന്രെ ജയിൽ അക്കൗണ്ടിൽ തുക നിക്ഷേപിച്ചെന്ന വാർത്ത തിഹാർ ജയിൽ അധികൃതർ സ്ഥീരീകരിച്ചിട്ടില്ല. ജയിൽ അധികൃതർ നടത്തിയ അന്വേഷണത്തിൽ മുകേഷിന്രെ കുടുംബം തുക കൈപ്പറ്റിയതായി കണ്ടെത്തിയതായാണ് സൂചന.
Leave a Reply