Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2025 5:46 pm

Menu

Published on December 19, 2013 at 2:20 pm

ലൈംഗികപീഡനം:സന്തോഷ് മാധവന് എട്ടു വര്‍ഷം തടവ്

santosh-madhavan-gets-8-years-jail-term

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ എട്ടുവര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട സന്തോഷ് മാധവന്റെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. നേരത്തേ എറണാകുളം എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് സന്തോഷ് മാധവനെ ശിക്ഷിച്ചത്. ഇതിനെതിരെ സന്തോഷ് മാധവന്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് ഹൈക്കോടതി വിധി. രണ്ട് കേസിലാണ് സെഷന്‍സ് കോടതി ശിക്ഷിച്ചിരുന്നത്. ഇതില്‍ ഒരു കേസില്‍ ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ജ. പി ഭവദാസന്റേതാണ് ഉത്തരവ്.കട്ടപ്പന ഇരുപതേക്കറില്‍ പാറായിച്ചിറയില്‍ മാധവന്റെയും തങ്കമ്മയുടെയും മകനായ സന്തോഷ് നാടുവിട്ടാണ്എറണാകുളത്തെത്തിയത്. ഇവിടെ മരട് തുരുത്തി ക്ഷേത്രത്തില്‍ ശാന്തിക്കാരനായി. പിന്നീട് സ്വയം അമൃത ചൈതന്യയായി പ്രഖ്യാപിച്ച് തട്ടിപ്പുകള്‍ നടത്തുന്നതിനിടയിലാണ് പിടിയിലായത്. സെറാഫിന്‍ എഡ്വിന്‍ എന്ന മറുനാടല്‍ മലയാളി വനിത നല്‍കിയ പണാപഹരണ കേസിലാണ് ആദ്യം പിടിയിലായത്. പിന്നീടാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പരാതി പുറത്തുവന്നത്.ഇടപ്പള്ളിക്കടുത്ത് പെണ്‍കുട്ടികള്‍ക്കായി അനാഥാശ്രമം നടത്തിയിരുന്ന സന്തോഷ് മാധവന്‍ അവിടെ ഉണ്ടായിരുന്ന പന്ത്രണ്ടോളം പെണ്‍കുട്ടികളെ പീഡിപ്പിച്ചതായിട്ടാണ് പരാതി ഉണ്ടായത്. ഇതില്‍ രണ്ട് പെണ്‍കുട്ടികള്‍ നൽകിയ പരാതിയിലാണ് 2009 മേയ് 20ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി സന്തോഷ് മാധവനെ 16 വര്‍ഷത്തെ തടവിനു ശിക്ഷിച്ചത്. രണ്ടു കേസുകളിലായി 8 വര്‍ഷം വീതം തടവും 2,10,000 രൂപ പിഴയും ആണ് കോടതി വിധിച്ചത്.പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന സഗന്താഷ് മാധവന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാല്‍ ജാമ്യം കോടതി റദ്ദാക്കി. പിന്നീട് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.ശിക്ഷ ശരിവെച്ച ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സന്തോഷ് മാധവന്‍്റെ അഭിഭാഷകന്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News