Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരഞ്ഞെടുപ്പ് ചൂടിനിടെ ഇന്‍ഡോറിലെ കോണ്‍ഗ്രസ് എംഎല്‍എയായ സത്യനാരായണന്‍ പട്ടേല്‍ ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മധ്യപ്രദേശ് രാഷ്ട്രീയത്തെ ആകെ കുഴഞ്ഞുമറിഞ്ഞ നിലയില്‍ എത്തിച്ചിരിക്കെ ഈ വീഡിയോ മോര്‍ഫ് ചെയ്ത് ഉണ്ടാക്കിയതാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നു. അതിനു തെളിവായി എംഎല്‍എയുടെ സ്ഥാനത്ത് മറ്റൊരാള്‍ ആണ് ഉണ്ടായിരുന്നത് എന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നു. വീഡിയോ വ്യാജമാണെന്നും മോര്‍ഫ് ചെയ്തതാണെന്നും മകനോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹം പറയുകയായിരുന്നു. കോണ്‍ഗ്രസിലെ തന്നെ എതിര്‍ ചേരിക്കാരുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. തന്റെ സീറ്റ് തട്ടിയെടുക്കാന്‍ ആയിരുന്നു അവരുടെ ലക്ഷ്യം എന്നും എംഎൽഎ പറഞ്ഞു. യഥാര്‍ത്ഥ വീഡിയോയിലെ ആളുടെ മുഖം മാറ്റി അവിടെ എംഎല്‍എയുടെ മുഖം മോര്‍ഫ് ചെയ്ത് വെക്കുകയായിരുന്നു. ഡല്‍ഹിയിലെ ഇന്ത്യന്‍ ഫോറന്‍സിക് ലാബില്‍ പരിശോധിച്ച ശേഷം അവര്‍ കണ്ടെത്തിയതാണ് ഇക്കാര്യം. അവര്‍ക്ക് ഒറിജിനല്‍ വീഡിയോയും ലഭിച്ചിട്ടുണ്ടത്രേ. സത്യനാരായണന്റെ പരാതിയിന്മേല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഈ വീഡിയോ ആദ്യം വാട്സ്ആപ്പില്‍ ഷെയര്‍ ചെയ്ത ഒരു ബികോം വിദ്യാര്‍ഥിയെ അടക്കം 3 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Leave a Reply