Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡൻറ് മഹിന്ദ രാജപാക്‌സ തോൽവി സമ്മതിച്ചു. പ്രതിപക്ഷ സ്ഥാനാര്‍ഥി മൈത്രിപാല സിരിസേന വ്യക്തമായ ഭൂരിപക്ഷം നേടിയ സാഹചര്യത്തിലാണ് രാജപാക്‌സ തോല്‍വി സമ്മതിച്ചത്.വ്യാഴാഴ്ച ആയിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പ്. വൈകീട്ട് അഞ്ചോടെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ രാജപാക്‌സക്ക് 42 ശതമാനം വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. എന്നാൽ മുഖ്യ എതിരാളി മൈത്രിപാല സിരിസേന 56 ശതമാനം വോട്ടു നേടി മുന്നേറുന്നു. രാജപക്സ തന്‍റെ തോല്‍വി ഉറപ്പിച്ചതായി അദ്ദേഹത്തിന്‍െറ പ്രസ് സെക്രട്ടറി വിജയാനന്ദ ഹെറാത്ത് വെള്ളിയാഴ്ച എ.എഫ്.പിയോട് വ്യക്തമാക്കി. കാലാവധി തീരാന്‍ രണ്ടുവര്‍ഷം ബാക്കിയിരിക്കെയാണ് രാജപക്സ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എല്‍.ടി.ടി.ഇക്കെതിരായ നടപടിയിലൂടെ സിംഹളര്‍ക്കിടയില്‍ നേടിയ ജനപ്രീതിയാണ് കഴിഞ്ഞ രണ്ടുതവണ അധികാരത്തിലത്തൊന്‍ രാജപാക്‌സക്ക് തുണയായത്. തിരഞ്ഞെടുപ്പ് ദിവസം തമിഴര്‍ക്ക് ഭൂരിപക്ഷമുള്ള വടക്കു കിഴക്കന്‍ മേഖലകളില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഇവിടെ നിന്നുള്ള വോട്ടുകള്‍ സിരിസേനയ്ക്ക് അനുകൂലമായി.പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സ്ഥാനാര്‍ഥിയും മുമ്പ് രാജപാക്‌സ മന്ത്രിസഭയിലെ അംഗവുമായിരുന്നു മൈത്രിപാല സിരിസേന .
Leave a Reply