Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ:ബോളിവുഡ് ആക്ടർ സഞ്ജയ് ദത്ത് ഇന്നലെ വ്യാഴാഴ്ച പകല്‍ മുംബൈയിലെ പ്രത്യേക ടാഡ കോടതിയിൽ കീഴടങ്ങി.ദത്തിന്റെ ഭാര്യ മന്യത, ബോളിവുഡ് സംവിധായകന്‍ മഹേഷ്ഭട്ട് എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു. രാവിലെ മുതല്‍ ദത്തിന്റെ ബാന്ദ്രയിലുള്ള വസതിയായ ഇംപീരിയല്‍ ഹൈറ്റ്സിനു മുന്നില്‍ ആരാധകര്‍ തടിച്ചുകൂടിയിരുന്നു. കോടതിയിലും ദത്തിന്റെ ആരാധകരും മാധ്യമപ്രവര്‍ത്തകരും തിക്കിത്തിരക്കി. കോടതി മുറ്റത്ത് ദത്തിന്റെ കാറിനെ വളഞ്ഞ മാധ്യമപ്രവര്‍ത്തകരോട് സംവിധായകന്‍ മഹേഷ്ഭട്ട് മാറിനില്‍ക്കണമെന്ന് അഭ്യര്‍ഥിച്ചു. ബഹളം കാരണം ഒരുപാടുനേരം ദത്തിന് കാറിനുള്ളില്‍ ഇരിക്കേണ്ടിവന്നു. പോലീസിന്റെ കനത്ത സുരക്ഷ ഉണ്ടായിരുന്നു. തനിക്ക് ചില സംഘടനകളുടെ വധഭീഷണിയുണ്ടെന്ന് ദത്ത് കോടതിയെ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയത്. ദത്തിനെതിരെ ഭീഷണിയുമായി ആര്‍തര്‍റോഡ് സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക് കുറച്ച് ദിവസംമുമ്പ് കത്ത് ലഭിച്ചിരുന്നു. 1993ലെ മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് ദത്തിനെ ആയുധനിയമപ്രകാരം അറസ്റ്റ്ചെയ്തത്. 53 കാരനായ സഞ്ജയ് ദത്തിന് പ്രത്യേക ടാഡ കോടതി അഞ്ചുവര്‍ഷം ശിക്ഷ വിധിച്ചു. വിചാരണ കാലയളവില്‍ ഒന്നരവര്‍ഷം ജയിലില്‍ക്കിടന്ന ദത്ത് ഇനി മൂന്നര വര്‍ഷംകൂടി ശിക്ഷ അനുഭവിക്കണം.
Leave a Reply