Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അദ്ധ്യാപകൻ 21 കുട്ടികളെ പീഡിപ്പിച്ചതായി പരാതി. സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനെതിരെയാണ് ആരോപണം. വിദ്യാര്‍ഥിനികളും രക്ഷിതാക്കളും പി.ടി.എയും പലതവണപരാതി നല്‍കിയെങ്കിലും സ്‌കൂള്‍ അധികൃതര്‍ നപടിയെടുത്തിട്ടില്ലെന്നും ആരോപണമുണ്ട് . അധ്യാപകനെ രക്ഷിക്കാനാണ് സ്‌കൂള്‍ അധികൃതര്‍ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.ചിത്രകല പഠിപ്പിക്കാനെന്ന് പറഞ്ഞ് പെണ്‍ട്ടികളെ മുറിക്കുള്ളിലേക്കു വിളിച്ച് വാതില്‍ പൂട്ടിയ ശേഷം സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പൊലീസിൽ പരാതിപ്പെടാൻ ശ്രമിച്ച പിടിഎ പ്രസിഡന്റിനെ സ്ഥാനത്തു നിന്നു മാറ്റുകയും ചെയ്തു. 21 വിദ്യാര്‍ത്ഥിനികളെയാണ് അധ്യാപകന്‍ പീഡിപ്പിച്ചത്. വിഷയം ശിശുക്ഷേമ സമിതിയേയോ പോലീസിനേയോ അറിയിക്കാനും അധികൃതര്‍ തയ്യാറായിട്ടില്ലെന്നാണ് ആരോപണം.അധ്യാപകന്‍ തങ്ങളെ ഉപദ്രവിച്ചക്കാറുള്ളതെന്ന് കുട്ടികള്‍ പറയുന്നതിന്റെ സി.ഡി.യും പുറത്തുവന്നിട്ടുണ്ട്. ഇതിനെതിരെ സ്‌കൂളില്‍ സ്ഥാപിച്ച പരാതിപ്പെട്ടിയില്‍ പരാതി എഴുതിയിട്ടിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അധ്യാപകനെതിരെ പരാതി നല്‍കുന്നവരെ സ്‌കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയുണ്ട്.സംഭവം പുറത്തുവന്നതിനെ തുടര്‍ന്ന് അധ്യാപകന്‍ ഇപ്പോള്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.എന്നാല്‍, പി.ടി.എയും ജാഗ്രതാ സമിതിയും സംഭവത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും അധ്യാപകന്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതായി ഹെഡ്മാസ്റ്റര്‍ പറഞ്ഞു.സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വനിതാ സി.ഐയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
Leave a Reply