Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗുവാഹാട്ടി: അസമിലെ ദരങ് ജില്ലയില്‍ സ്‌കൂള്‍അധ്യാപികയെ രണ്ടുപേര്‍ ബലാത്സംഗം ചെയ്തു. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്ന വഴിക്കാണ് അധ്യാപികയ്ക്കുനേരെ അക്രമം നടന്നത്. പ്രതികളായ മുസ്‌ലിമുദ്ദീന്‍ (33), ജോയ്‌നല്‍ (27) എന്നിവരെ പോലീസ് പിടികൂടി. ചിക്കോണ്‍മതി ചായത്തോട്ടത്തിലെ തൊഴിലാളികളായ ഇവർ അധ്യാപികയോട്പണം ആവശ്യപ്പെടുകയും അവര്‍ അത് നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിന്നീട് നാട്ടുകാര്‍ അധ്യാപികയെ രക്ഷപ്പെടുത്തി. ദല്‍ഗാവ് പോലീസ് സ്റ്റേഷനില്‍ അവര്‍ പരാതിയുംനല്‍കി. സംഭവത്തെത്തുടര്‍ന്ന് പ്രതികളെ ഉടനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രകടനം നടത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തിനെ തുടർന്നാണ് അറസ്റ്റ് നടന്നത്.
Leave a Reply