Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂ ഡൽഹി: നരേന്ദ്ര മോഡി പ്രധാനമന്ത്രി സ്ഥാനമേറ്റാൽ ഇന്ത്യയിൽ തീവ്രവാദ ആക്രമണം വർദ്ധിപ്പിക്കുമെന്ന് നിരോധിത തീവ്രവാദ സംഘടനയായ ജമാത്ത്-ഉദ്-ദാവാ തലവൻ ഹാഫിസ് സയീദ്. ഇന്റെലിജൻസ് ഏജൻസിയുടെതാണ് ഈ ഞെട്ടിപിക്കുന്ന വെളിപ്പെടുത്തൽ. 1990 ിൽ സ്ഥാപിച്ചതാണ് ഈ തീവ്രവാദ സംഘടന. 26/ 11 ലെ മുംബൈ ആക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ച പ്രധാന ആൾ ആയിരുന്നു സയീദ്. പാകിസ്ഥാനിൽ ഒരു പൊതു ചടങ്ങിൽ ആയിരുന്നു ഈ വെളിപ്പെടുത്തൽ. താലിബാൻ പരിശീലന ക്യാമ്പിലേക്ക് ഇന്ത്യയിൽ നിന്നും ആളെ കയറ്റി അയക്കുന്നതിനു പിന്നിലും സയീദ് തന്നെ ആണെന്നാണ് ഔദ്യോധിക റിപ്പോർട്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ബിജെപിക്ക് എതിരെയും മോഡിക്കെതിരെയും ആക്രമണ പദ്ധതി നടത്തിയിരുന്നു. മോഡി സ്ഥാനമേറ്റാൽ ഒസാമ ബിൻലാദന്റെ കാലത്തെ അതേ അവസ്ഥയാകും ഉണ്ടാകുക എന്നതിന്റെ അടിസ്ഥാനത്തിൽ ആണ് ഈ വെളിപ്പെടുത്തൽ സയീദ് നടത്തിയിരിക്കുന്നത്.
കടപ്പാട്: Daily Baskar
Leave a Reply