Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍ : ലിബിയന്‍ നേതാവ് കേണല്‍ ഗദ്ദാഫിയുടെ സ്വഭാവം വളരെ വിചിത്രമാണ്. അദ്ദേഹം അദ്ദേഹത്തിന്റെ കഷണ്ടിത്തലയിൽ മുടി വച്ചുപിടിപ്പിക്കാനും ശരീരത്തിൽ പ്രത്യക്ഷപ്പെട്ട ചുളിവുകൾ മാറ്റാനും ക്ഷണിച്ചുവരുത്തിയത് ഇറ്റാലിയന്‍ സുന്ദരി സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ പ്ലാസ്റ്റിക് സര്‍ജനെയായിരുന്നു. ഓപ്പറേഷനുകള്‍ക്ക് പുലർച്ചെ മാത്രമേ ലോക്കല്‍ അനസ്‌തേഷ്യ നല്‍കാൻ അദ്ദേഹം അനുവദിച്ചുള്ളൂ. അബോധാവസ്ഥയില്‍ തന്നെ ഏതെങ്കിലും പരിചാരകനോ അംഗരക്ഷകനോ കൊല്ലുമെന്ന് കരുതി ബോധം കെടുത്താന്‍ അദ്ദേഹം സമ്മതിച്ചിരുന്നില്ല. പതിനാല് തികഞ്ഞ പെണ്‍കുട്ടികളെ അന്തപ്പുരത്തില്‍ താമസിപ്പിച്ച് ഗദ്ദാഫി നിരന്തരം ബലാല്‍സംഗം ചെയ്തിരുന്നു. സ്‌കൂളില്‍നിന്നും യൂണിവേഴ്‌സിറ്റികളില്‍നിന്നും പെണ്‍കുട്ടികളെ തട്ടികൊണ്ടുപോയി ട്രിപ്പോളി യൂണിവേഴ്‌സിറ്റിയുടെ അടിയിലും വിവിധ കൊട്ടാരങ്ങളിലും നിര്‍മിച്ചിരുന്ന രഹസ്യ തടവുമുറികളിൽ അവരെ താമസിപ്പിച്ചു.യാതൊരു മനസാക്ഷിയോ സദാചാരബോധമോ ഇല്ലാതെ ഗദ്ദാഫി ഇവരെ നിരന്തരം ബലാല്‍സംഗം ചെയ്യുമായിരുന്നു. ട്രിപ്പോളി യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്ന പെണ്‍കുട്ടികളൊക്കെ പേടിച്ചുവിറച്ചാണ് കഴിഞ്ഞിരുന്നതെന്ന് ഒരു യുവതി തന്റെ മാതാവായ അധ്യാപികയോട് പറഞ്ഞിരുഞ്ഞു.പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെപോലും ഗദ്ദാഫി വെറുതെ വിട്ടിരുന്നില്ല.
Leave a Reply