Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷനിലെ മുഴുവന്‍ ജീവനക്കാരും ബിവറേജസുമായി ബന്ധപ്പെട്ട മദ്യവ്യവസായ ലേബലിംഗ് കണ്‍സ്യൂമര്‍ ഫെഡറേഷനുകളിലെ അബ്കാരി തൊഴിലാളികളും ഇന്നു സംസ്ഥാന വ്യാപകമായി പണിമുടക്കും. ഇന്നലെ എക്സൈസ് മന്ത്രി കെ. ബാബുവുമായി ജീവനക്കാരുടെ പ്രതിനിധികള്‍ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം. പുതിയ മദ്യനയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ അടച്ചിട്ട 52 മദ്യവില്പനശാലകള്‍ തുറക്കുക, തുറന്നിരിക്കുന്നവ ഘട്ടംഘട്ടമായി പൂട്ടാനുള്ള നീക്കം അവസാനിപ്പിക്കുക, ലേബലിങ് തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. മദ്യനയത്തിന്റെ ഭാഗമായ തീരുമാനമായതിനാല്‍ ഇക്കാര്യത്തില്‍ തനിക്ക് നേരിട്ട് തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് മന്ത്രി കെ.ബാബു അറിയിച്ചു. സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകളും 40 കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും ഇന്ന് തുറക്കാനിടയില്ല. ഒരു ദിവസം സംസ്ഥാനത്ത് ബീവറേജസ് ഔട്ട് ലെറ്റുകള്‍ അടച്ചിട്ടാല്‍ സര്‍ക്കാറിന് 40 കോടിയുടെ നഷ്ടമാണ് ഒരു ദിവസം കൊണ്ട് മാത്രം ഉണ്ടാവുക. ഈ നഷ്ടം മുന്നില്‍കണ്ടുകൊണ്ടാണ് മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
Leave a Reply