Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാലക്കാട്: ഷൊര്‍ണൂര്‍-മംഗലാപുരം പാത ഇരട്ടിപ്പിക്കലിന്‍റ ജോലികള്‍ അവസാനഘട്ടത്തിൽ. നാളെ മുതല്‍ ഒക്ടോബര്‍ 16 വരെ ഷൊര്‍ണൂര്‍ ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ പിയൂഷ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഷൊര്‍ണൂരിനും കാരക്കാടിനുമിടയില്‍ നോണ്‍ ഇന്‍റര്‍ലോക്കിങ് ജോലികള്‍ക്കായി രാവിലെ എട്ടിനും ഉച്ചക്ക് ഒന്നിനുമിടയില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തും. ഷൊര്‍ണൂര്‍ ജങ്ഷനിലേക്ക് വരേണ്ട ഏഴ് ട്രെയിനുകള്‍ ലിങ്ക് പാതയിലൂടെ വഴിതിരിച്ചുവിടും. ഒമ്പത് ട്രെയിനുകള്‍ ഭാഗികമായും 14 എണ്ണം പൂര്‍ണമായും റദ്ദാക്കി. ചില ട്രെയിനുകള്‍ നാലു മണിക്കൂര്‍ വരെ വൈകും.ഭാഗികമായി ഓട്ടം നിര്‍ത്തുന്ന ദീര്‍ഘദൂര ട്രെയിനുകളിലെ റിസര്‍വ് ചെയ്ത യാത്രക്കാരെ കൊണ്ടുപോകാന്‍ ബസ് ഏര്‍പ്പെടുത്തി. തൃശൂര്‍-കുറ്റിപ്പുറം, ഒറ്റപ്പാലം-ഷൊര്‍ണൂര്‍ സ്റ്റേഷനുകള്‍ക്കിടയിലാണ് ബസ് സര്‍വീസ്.
Leave a Reply