Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: റെയില്‍വേ യാത്രാ നിരക്ക് വര്‍ധിപ്പിച്ചു.ഇന്ധനവില കൂടിയതിൻറെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. എ.സി, സ്ലീപര്‍ ക്ളാസുകളില്‍ രണ്ടു ശതമാനം മുതല്‍ മൂന്നു ശതമാനം വരെയാണ് വര്‍ധിപ്പിച്ചത്. ചരക്കു കൂലി 1.7 ശതമാനം വര്‍ധിപ്പിച്ചു. ഇക്കാര്യം കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു. റെയില്‍വേക്ക് 1200 കോടി രൂപയുടെ അധിക ബാധ്യതയുണ്ടെന്നും അത് പരിഹരിക്കാന്‍ നിരക്ക് വര്‍ധന അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ നിരക്ക് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
ഇന്ധനവിലയില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് നിരക്കുകൂട്ടാന്‍ ഇക്കൊല്ലത്തെ ബജറ്റില്‍ വ്യവസ്ഥ ചെയ്തിരുന്നു. അതനുസരിച്ച് ഓരോ ആറുമാസത്തിലും യാത്രാ, ചരക്കുകൂലി വര്‍ധിപ്പിക്കാം. ഡീസലിൻറെയും വൈദ്യുതിയുടെയും വില കൂടിയതിനാല്‍ നിരക്കുവര്‍ധനയല്ലാതെ മറ്റു പോംവഴിയില്ലെന്ന് മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ വരുത്തിയ നിരക്കു വര്‍ധനയിലൂടെ ഈ സാമ്പത്തികവര്‍ഷം 1250 കോടി രൂപ സ്വരൂപിക്കുകയാണ് ലക്ഷ്യം.
Leave a Reply