Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:സോളാർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായരുമായി നൂറിലേറെ തവണ ഫോണിൽ ബന്ധപ്പെട്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ പിഎ ജിക്കുമോൻ ജേക്കബ് രാജിവെച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു രാജിക്കത്ത് കൈമാറുകയായിരുന്നു. സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ജിക്കുമോനെ ചോദ്യം ചെയ്തിരുന്നു. സരിതയുടെ ഫോണിലേയ്ക്ക് നൂറിലേറെ തവണ ജിക്കു വിളിച്ചതായി അന്വേഷണ സംഘം ശേഖരിച്ച വിവരത്തിലുണ്ട്. മുഖ്യമന്ത്രിയുടെ നാടായ പുതുപ്പള്ളി സ്വദേശിയാണ്.
മുഖ്യമന്ത്രിയുടെ പെഴ്സണൽ സ്റ്റാഫിലെ ക്ലാർക്ക് ടെന്നി ജോപ്പൻ, ഗണമാൻ സലിംരാജ് എന്നിവരെ നേരത്തെ പുറത്താക്കിയിരുന്നു. പോലീസ് സർവീസിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായ സലിംരാജിനെ കഴിഞ്ഞ ദിവസം പോലീസ് വകുപ്പിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ജിക്കുവിന്റെ രാജി സ്വീകരിച്ചോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കുറ്റം ചെയ്തവർ സ്വയം ഒഴിഞ്ഞുപോവുകയോ പുറത്താക്കുകയോ ചെയ്യുമെന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി.
Leave a Reply