Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലഖ്‌നൗ: യു പിയില്‍ വീണ്ടും പീഡനം. മാനസിക വൈകല്യമുള്ള സ്ത്രീയാണ് പീഡനത്തിനിരയായത്. മുസാഫര്‍ നഗറിലാണ് സംഭവം. പോലീസ് കേസെടുക്കാന്‍ വിസമ്മതിച്ചതിനെ തുടർന്ന് ജനക്കൂട്ടം അക്രമാസക്തരായി. പോലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം മര്‍ദ്ദിച്ചു.
കഴിഞ്ഞ ആഴ്ചയാണ് സ്ത്രീ ബലാത്സംഗത്തിന് ഇരയായത്. എന്നാൽ ബന്ധുക്കള്‍ വെള്ളിയാഴ്ചയാണ് വിവരമറിയുന്നത്. തുടർന്ന് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ ബന്ധുക്കളെ തീർത്തും പോലീസ് അവഗണിക്കുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായ സ്ത്രീയെ വൈദ്യപരിശോധനയ്ക്കയക്കാണോ കേസെടുക്കാനോ തയ്യാറായില്ല. ഇതിൽ സ്റ്റേഷനിനു മുൻപിൽ പ്രതിഷേധം അറിയിച്ചിട്ടും പോലീസ് പരാതി സ്വീകരിച്ചില്ല. ക്ഷുഭിതരായ ജനം സ്‌റ്റേഷന്റെ ചുമതലാ ഉദ്യോഗസ്ഥനെ റോഡിലേക്ക് വലിച്ചിറക്കി മര്‍ദ്ദിച്ചു. വിവരമറിഞ്ഞെത്തിയ ജില്ലാ മജിസ്‌ട്രേറ്റിനെയും പോലീസ് സൂപ്രണ്ടിനെയും ജനം കയ്യേറ്റം ചെയ്തു. അവരുടെ യൂണിഫോം വലിച്ചുകീറി. പരാതി സ്വീകരിക്കാം എന്നും പീഡനത്തിനിരയായ സ്ത്രീയെ വൈദ്യ പരിശോധനയ്ക്ക് അയയ്ക്കാം എന്നും മജിസ്‌ട്രേട്ട് ഉറപ്പ് നല്‍കിയതോടെയാണ് ജനം ശാന്തരായത്. സംഭവത്തിൽ ആറ് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
Leave a Reply