Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:പ്രശസ്ത സംവിധായകന്‍ രാജേഷ് പിള്ള (42) അന്തരിച്ചു.ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.അദ്ദേഹം ഇന്ന് 11.45ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഭക്ഷണക്രമത്തിലെ അപാകതമൂലം നോൺ ആൾക്കഹോൾ ലിവർ സിറോസിസ് ബാധിതനായിരുന്ന അദ്ദേഹത്തിന് കരൾ മാറ്റിവയ്ക്കൽ നിർദേശിച്ചിരുന്നു. സിറോസിസിനൊപ്പം അണുബാധ ഉണ്ടായതാണ് മരണകാരണം.അദ്ദേഹത്തിന്‍റെ പുതിയ ചിത്രം വേട്ട കഴിഞ്ഞ ദിവസം റിലീസ് ചെയ്തിട്ടുണ്ടായിരുന്നു. വേട്ടയുടെ ചിത്രീകരണത്തിന് അദ്ദേഹം പലപ്പോഴും എത്തിയിരുന്നത് ആശുപത്രിയിൽ നിന്നായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന്‍റെ നില വഷളായത്.2005ൽ പുറത്തിറങ്ങിയ ഹൃദയത്തിൽ സൂക്ഷിക്കാനായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം. 2011ൽ പുറത്തിറങ്ങിയ ട്രാഫിക്കിലൂടെയാണ് പിന്നീട് അദ്ദേഹം ശ്രദ്ധേയനായത്. മലയാള സിനിമയിൽ നവ തരംഗത്തിന് തുടക്കം കുറിച്ച ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബോബി- സഞ്ജയ് ടീം ആയിരുന്നു. കഴിഞ്ഞ വർഷം ട്രാഫിക്കിന്‍റെ ഹിന്ദി പതിപ്പും പുറത്തിറക്കിയിരുന്നു. മിലിയാണ് അദ്ദേഹത്തിന്‍റെ മറ്റൊരു ചിത്രം.1996 മുതൽ സംവിധാന സഹായിയായിട്ടായിരുന്നു അദ്ദേഹം സിനിമയിലേക്കെത്തുന്നത്. ഗുരു അടക്കമുള്ള ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. നാളെ 8.30 മുതൽ എറണാകുളം ടൗൺഹാളിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം നാളെ രവിപുരം ശ്മശാനത്തിൽ.
Leave a Reply