Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:55 pm

Menu

Published on July 22, 2013 at 11:02 am

പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് നാലാം ഘട്ട തെരഞ്ഞടുപ്പിലും അക്രമങ്ങള്‍

west-bengal-panchayat-election-violence

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞടുപ്പിന്‍്റെ നാലാം ഘട്ടത്തിൽ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കിടയിലും അക്രമസംഭവങ്ങള്‍ തുടരുകയാണ്.ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന മുര്‍ഷിദാബാദ് ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ മൂന്ന് പേരും കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു. ജില്ലയില്‍ സി.പി.എമ്മിന് സ്വാധീനമുള്ള മേഖലയില്‍ നൂറുക്കണക്കിന് വീടുകളും അഗ്നിക്കിരയായി. അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസും സി.പി.എമ്മും ആരോപിച്ചു.തിങ്കളാഴ്ച ബിര്‍ഭൂം ജില്ലയില്‍നിന്ന് രണ്ട് സി.പി.എം മൃതദേഹങ്ങള്‍ കൂടി കണ്ടത്തെി. കഴിഞ്ഞയാഴ്ച, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനുഭ്രതാ മണ്ഡല്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് നേരെ അക്രമം അഴിച്ചുവിടാന്‍ ഇവിടുത്തെ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. നാദിയ, മാള്‍ഡ ജില്ലകളിലും സ്ഥിതി വഷളായിട്ടുണ്ട്. ജുദീന്ദ ജില്ലയിലെ ഒരു പോളിങ് ബൂത്തില്‍ ബാലറ്റ് പെട്ടി അക്രമികള്‍ തകര്‍ത്തു.തെരഞ്ഞെടുപ്പിന്‍്റെ രണ്ടും മൂന്നും ഘട്ടങ്ങളിലായുണ്ടായ സംഘര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ഏഴ് പേര്‍ കൊല്ലപ്പെട്ടു .

Loading...

Leave a Reply

Your email address will not be published.

More News