Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂർ: കണ്ണൂരിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ വച്ച് യുവാവ് തീ കൊളുത്തിയ സ്ത്രീ മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി പാത്തു എന്ന ഖദീജയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് ഇന്നലെ രാത്രിയായിരുന്നു അന്ത്യം.കണ്ണൂർ ആലപ്പുഴ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ട്രെയിനില്‍ യുവാവുമായുണ്ടായ തര്‍ക്കമാണ് കാരണമെന്ന് റെയില്‍വേ പൊലീസ് പറയുന്നു. തര്‍ക്കത്തിനൊടുവില്‍ യുവാവ് കൈയില്‍ കരുതിയ മദ്യം സ്ത്രീയുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. യുവാവ് പ്ളാറ്റ്ഫോം വഴി ഓടിരക്ഷപ്പെട്ടു. തീ ആളിപ്പടര്‍ന്ന് പ്ളാറ്റ്ഫോമിലേക്ക് ചാടിയിറങ്ങിയ സ്ത്രീ നിലവിളിച്ച് പരക്കം പാഞ്ഞു. യാത്രക്കാര്‍ ടാപ്പില്‍ നിന്ന് കൈയില്‍ വെള്ളമെടുത്തും കൈയില്‍ കിട്ടിയ സാധനങ്ങള്‍ കൊണ്ടും തീയണക്കാന്‍ ശ്രമിച്ചു. ഇതിനിടെ പൊലീസും റെയില്‍വേ ജീവനക്കാരും തീയണക്കാനുള്ള ഉപകരണവുമായി ഓടിയത്തെി സ്പ്രേ ചെയ്ത് തീയണച്ചു. ഉടന്‍ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലത്തെിച്ചു.തീ പടര്‍ന്ന് 50 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. കൈകള്‍ക്കും നെഞ്ചിനുമാണ് ഏറെയും പരിക്കേറ്റത്. വസ്ത്രങ്ങളെല്ലാം കത്തിയമര്‍ന്ന് ശരീരത്തോട് ചേര്‍ന്നിരുന്നു. ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.സംഭവംനടന്ന ബോഗി വേര്‍പെടുത്തിയശേഷം, അഞ്ചുമണിക്കു പുറപ്പെടേണ്ട തീവണ്ടി അഞ്ചേമുക്കാലോടെയാണ് കണ്ണൂരില്‍നിന്ന് പുറപ്പെട്ടത്. ഉച്ചയോടെ ഫൊറന്‍സിക് സംഘമെത്തി ബോഗിയില്‍ നടത്തിയ പരിശോധനയില്‍ സീറ്റില്‍നിന്ന് ഒരു കത്തിയും ഉരുകിയനിലയിലുള്ള കുപ്പിയും കണ്ടെടുത്തു. ഫാത്തിമ ഇരുന്ന സീറ്റ് കത്തിക്കരിഞ്ഞിട്ടുണ്ട്.കത്തിക്കരിഞ്ഞ ബാഗിന്റെയും വസ്ത്രത്തിന്റെയും അവശിഷ്ടങ്ങളും കണ്ടെടുത്തു. കോഴിക്കോട് റെയില്‍വേ സി.ഐ. എ.കെ.ബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. യുവാവിനെതിരെ കേസെടുത്തു.
Leave a Reply