Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശാസ്താംകോട്ട: അച്ഛന്‍ പുറകോട്ടെടുത്ത ജീപ്പിടിച്ച് നാല് വയസ്സുകാരൻ മരിച്ചു. ശാസ്താംകോട്ട മനക്കര ശ്രീമന്ദിരത്തില്‍ ശ്രീകുമാര്‍ദീപ ദമ്പതിമാരുടെ മകന്‍ വിനായകാണ് മരിച്ചത്.മകള്‍ ലാവണ്യ(7)ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദീപയുടെ ശാസ്താംകോട്ട മുതുപിലാക്കാട്ടുള്ള മുരുകാലയംവീട്ടില്‍വച്ചാണ് സംഭവം നടന്നത്. സൈനികനായ ശ്രീകുമാറും കുടുംബവും കുറേ നാളുകളായി തിരുവനന്തപുരത്താണ് താമസം. ഒരു വിവാഹനിശ്ചയത്തില്‍ പങ്കെടുക്കുന്നതിനായി കുടുംബസമേതം ഞായറാഴ്ച ഉച്ചയോടെയാണ് സ്വന്തം ജീപ്പില്‍ കുട്ടികളുമായി ദീപയുടെ മുതുപിലാക്കാട്ടെ വീട്ടിലെത്തിയത്. കുട്ടികളെ ഇറക്കിയശേഷം ജീപ്പ് പുറകോട്ടെടുത്തപ്പോൾ പിന്നില്‍നിന്ന് ഓടിവന്ന കുട്ടികളുടെ ദേഹത്ത് ജീപ്പിടിക്കുകയായിരുന്നു. ഇടിയേറ്റ് വിനായകിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ബോധം നഷ്ടമായി. മകൾ ലാവണ്യക്ക് തലയ്ക്ക് ചെറിയ പരിക്ക് മാത്രമാണ് ഉണ്ടായത്. ഇരുവരെയും ഉടന്‍തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും വിനായകിന്റെ നില ഗുരുതരമായതിനാല്‍ കോഴഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. എന്നാൽ ആശുപത്രിയിലെത്തും മുമ്പേ വിനായക് മരിച്ചിരുന്നു.
Leave a Reply