Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പനച്ചിക്കാട്:ഇത് ഒരൊറ്റപ്പെട്ട സംഭവമാണെങ്കിലും മൊബൈൽ ഉപയോഗിക്കുന്ന എല്ലാവർക്കുമുള്ള ഒരു മുന്നറീപ്പാണ്.വിദ്യാർഥിയുടെ അശ്രദ്ധമൂലം ഒരുകുംബത്തിന് നഷട്ടമായത് ഭാവി പ്രതീക്ഷയാണ്. മൊബൈൽ ഫോണ്‍ ചാർജ് ചെയ്യാൻ കുത്തിയശേഷം ഹെഡ്‌ഫോണിൽ പട്ടുകേൾക്കുന്നതിനിടെ കോളേജ് വിദ്യാർഥി വൈദ്യുതാഘാതമേറ്റ് മരിച്ചു.പാത്താമുട്ടം കൊച്ചുകളത്തിൽ കുര്യൻ അബ്രഹാമിൻറെയും ജയകുര്യൻറെയും (പനച്ചിക്കാട് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സണ്‍) മകൻ ബിന്നി എബ്രഹാം കുര്യൻ (20) ആണ് മരിച്ചത്.ബസേലിയസ് കോളേജിലെ ബികോം രണ്ടാംവർഷ വിദ്യാർഥിയാണ്.ശനിയാഴ്ച വൈകീട്ട് ആറെരായോടെയാണ് സംഭവം.വിളിച്ചിട്ട് മറുപടിയില്ലാത്തതിനാൽ വീട്ടുകാർ വന്നുനോക്കുമ്പോൾ മുറിക്കുള്ളിലെ കിടക്കയിലാണ് ബെന്നിയെ കണ്ടത്.ഹെഡ്ഫോണ്‍ചെവിയിൽ ഘടിപ്പിച്ച നിലയിലായിരുന്നു.മുറിയുടെ വാതിൽ ചവിട്ടിതുറന്നാണ് ബിന്നിയെ പുറത്തെടുത്തത്.ഉടൻ ചെത്തിപ്പുഴ സെൻറ്തോമസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.
Leave a Reply