Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാലില്‍ രക്‌തയോട്ടം തടസ്സപ്പെടുന്നതു മൂലം കഷ്‌ടപ്പെട്ടിരുന്ന ഒരു ചൈനക്കാരന്‍ തൻറെ വലതുകാല്‍ ആക്‌സോ ബ്ലേഡും കത്തിയുമുപയോഗിച്ച് മുറിച്ചുമാറ്റി.ചൈനയിലെ ഹെഫേയ് പ്രവിശ്യയിലെ ബോഡിംഗ് നഗരത്തിനടുത്ത പ്രദേശത്തു താമസിക്കുന്ന ഴെങ് യാന്‍ലിയാങ് എന്ന 47 കാരനാണ് പരസഹായം കൂടാതെ സ്വന്തം കാല്‍ മുറിച്ചുമാറ്റി നരകയാതനയില്‍ നിന്ന് മോചനം തേടിയത്. രക്‌തയോട്ടം തടസ്സപ്പെടുന്നതു കാരണമുളള വേദന സഹിക്കാനാവാതെ 2011 ജനുവരിയിലാണ് യാന്‍ലിയാങ് ആശുപത്രിയിലെത്തിയത്. കാല്‍ മുറിച്ചു മാറ്റണമെന്ന് ഡോക്‌ടര്‍ പറഞ്ഞുവെങ്കിലും ആശുപത്രി ബില്ലടയ്‌ക്കാന്‍ പണമില്ലാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങി.
ആശുപത്രിയില്‍ നിന്ന് ലഭിച്ച വേദനസംഹാരി കഴിക്കുന്നുണ്ടായിരുന്നുവെങ്കിലും യാന്‍ലിയാങിൻറെ ആരോഗ്യം അനുദിനം തകരുകയായിരുന്നു. ഒടുവില്‍ മൂന്ന് മാസം കൂടി മാത്രമേ ആയുസ്സുളളൂവെന്ന് ഡോക്‌ടര്‍മാര്‍ വിധിയെഴുതുകയും ചെയ്‌തു.
പിന്നീടാണ് അവിശ്വസനീയമായ സംഭവം അരങ്ങേറിയത്. 2012 ഏപ്രില്‍ മാസത്തില ഒരു രാത്രിയിലാണ് സംഭവം. പഴം മുറിക്കുന്ന കത്തിയും ആക്‌സോ ബ്ലേഡും ഉപയോഗിച്ച് യാന്‍ലിയാങ് തൻറെ വലതുകാല്‍ അരയ്‌ക്ക് ആറ് ഇഞ്ച് താഴെവച്ച് മുറിച്ചുമാറ്റി.കത്തിയുപയോഗിച്ചായിരുന്നു മാസം മുറിച്ചത്. എല്ല് കാണുന്നതിനു വേണ്ടി മാസം വലിച്ചു നീക്കി.പിന്നീട് ആക്‌സോ ബ്ലേഡുപയോഗിച്ച് എല്ലും മുറിച്ചുമാറ്റി. രക്‌തപ്രവാഹം തടയാന്‍ കാലിനു മുകളില്‍ മുറുക്കി കെട്ടിയിരുന്നു. എന്തായാലും യാന്‍ലിയാങ് നടത്തിയ പ്രാകൃത ശസ്‌ത്രക്രിയ വിജയിച്ചു. എന്നാല്‍, രക്‌തം കട്ടപിടിക്കുന്ന അസുഖം മൂലം ഇപ്പോള്‍ രണ്ടാമത്തെ കാലും മുറിച്ചു മാറ്റണമെന്ന് ഡോക്‌ടര്‍മാര്‍ ഉപദേശിച്ചിരിക്കുകയാണ്. ഇത്തവണ യാന്‍ലിയാങ് സ്വയം ശസ്‌ത്രക്രിയക്ക് മുതിരില്ല. ഷാങ്ങായ് സ്വദേശിയായ ഒരു ഡോക്‌ടര്‍ മുഴുവന്‍ ചെലവും വഹിക്കാന്‍ തയ്യാറായിരിക്കുകയാണ്.
Leave a Reply