Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: മലയാളികളെ കണ്ണീരിലാഴ്ത്തി പ്രിയതാരം ജിഷ്ണു രാഘവന് (35) യാത്രയായി. ഏറെ നാളായി കാൻസർ രോഗ ബാധിതനായിരുന്ന ജിഷ്ണു ഇന്ന് രാവിലെ 8.15ന് ഇടപ്പള്ളി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. പഴയകാല നടൻ രാഘവന്റെ മകനാണ് ജിഷ്ണു. പിതാവ് രാഘവനും ബന്ധുക്കളും മരണ സമയത്ത് ഒപ്പം ഉണ്ടായിരുന്നു. ജീവിതത്തിലേയ്ക്ക് മടങ്ങി വന്നുകൊണ്ടിരിയ്ക്കെയാണ് ജിഷ്ണുവിനെ വീണ്ടും രോഗം കീഴടക്കിത്. ചികിത്സയ്ക്കിടയിലും ജിഷ്ണു സോഷ്യല് മീഡിയയില് സജീവമായിരുന്നു. രോഗ ബാധിതർക്ക് ആത്മവിശ്വാസം നൽകുന്ന പോസ്റ്റുകൾ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ടൈംലൈനിൽ ഇടക്കിടെ പ്രത്യക്ഷപ്പെട്ടിരുന്നു. 1987 ല് കിളിപ്പാട്ട് എന്ന സിനിമയിലൂടെ ബാലനടനായാണ് മലയാള സിനിമയില് രംഗപ്രവേശനം ചെയ്തത്. പിന്നീട് കമലിന്റെ നമ്മള് (2002) എന്ന സിനിമയിലൂടെയാണ് സിനിമാലോകത്ത് സജീവമായത്. നേരറിയാന് സിബിഐ, ഓര്ഡിനറി, ഉസ്താദ് ഹോട്ടല്‍, നിദ്ര തുടങ്ങിയവയിലെ വേഷങ്ങള് ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. റെബേക്ക ഉതുപ്പ് കിഴക്കേ മല എന്ന ചിത്രത്തിലാണ് ജിഷ്ണു അവസാനമായി അഭിനയിച്ചത്. 25 ഓളം സിനിമകളില് അഭിനയിച്ചിട്ടുണ്ട്.
കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബി.ടെക് ബിരുദമെടുത്ത ജിഷ്ണു സിനിമാഭിനയത്തിനിടെ ഐ.ടി രംഗത്തും സജീവമായിരുന്നു. എൻ.ഐ.ടിയിൽ തൻറെ ജൂനിയറായി പഠിച്ച ധന്യയാണ് ഭാര്യ.
Leave a Reply