Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാള സിനിമയിലെ മിക്ക നടന്മാരെയും സോഷ്യല്‍ മീഡിയ കൊന്നിട്ടുണ്ട്.സലിം കുമാര്‍, മാമുകോയ ഇങ്ങനെ പോകുന്നു മലയാള സിനിമാ രംഗത്ത് മരിക്കാതെ മരിച്ചവരുടെ നിര.ഒടുവിലിതാ കഴിഞ്ഞ ദിവസം ജഗതി ശ്രീകുമാറിനെയും സോഷ്യല്‍ മീഡിയ കൊന്നു.
ജീവിച്ചിരിക്കുന്നവര്‍ മരിച്ചുവെന്ന് പറഞ്ഞ് ഇങ്ങനെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് എന്തിന് വേണ്ടി? ആ വാര്‍ത്ത തെറ്റാണെന്ന് അറിഞ്ഞിട്ടും പിന്നീട് അത് ഫോര്‍വേര്‍ഡ് ചെയ്യുന്നതില്‍ എന്ത് ധാര്‍മികതയാണുള്ളത്?നടൻ സലിം കുമാര്‍ ചോദിക്കുന്നു. കഴിഞ്ഞ ദിവസം ജഗതി ശ്രീകുമാര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു എന്ന് പറഞ്ഞ് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തയുടെ സത്യാവസ്ഥ പോലും മനസിലാക്കാതെ ഈ വാര്‍ത്തകള്‍ പലരും ഷെയര്‍ ചെയ്യുകയാണുണ്ടായത്. ഇത്തരമൊരു വാര്‍ത്ത പ്രചരിക്കുമ്പോള്‍ ജീവിച്ചിരിക്കുന്ന ആ വ്യക്തിയുടെയും കുടുംബത്തിന്റെയും വിഷമം ആരും തിരിച്ചറിയുന്നില്ല. ഇതു പോലെ തനിയ്ക്കും ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. അതുക്കൊണ്ട് തന്നെ ആ വിഷമം തനിയ്ക്ക് നന്നായി മനസിലാകുമെന്നും സലിം കുമാര്‍ പറയുന്നു.പ്രമുഖ ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സലിം കുമാര്‍ സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്തയെ കുറിച്ച് സംസാരിച്ചത്.
‘ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ക്ക് ഉണ്ടാകുന്നത് വിദേശത്ത് നിന്നാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം ആദ്യം കോള്‍ വരുന്നത് വിദേശത്ത് നിന്നാണ്’, ജഗതി ചേട്ടന്റെ കാര്യത്തിലും അങ്ങനെ തന്നെ സലിം കുമാര്‍ പറയുന്നു.ഒരാള്‍ മരിച്ചുവെന്ന് പറഞ്ഞ് വാര്‍ത്തകള്‍ പ്രചരിക്കുന്നത് അവര്‍ കൊലപാതകികളായതുകൊണ്ടാണ്. നിങ്ങള്‍ മരിച്ചോ എന്ന് ചോദിച്ചു വരെ കോള്‍ വരുന്നു, എന്തൊരു കാലമാണിത്. സലിം കുമാര്‍ പറയുന്നു.
ഞാൻ മരിച്ചുവെന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതിന് ശേഷം സുഹൃത്തുക്കള്‍ പരാതി നല്‍കിയിരുന്നു. പക്ഷെ ഏകദേശം ആറു മാസമായിട്ടും സംഭവം എന്താണെന്ന് അന്വേഷിക്കാന്‍ പോലും സൈബര്‍ സെല്ലോ പോലീസോ തയാറായിട്ടില്ല എന്നും സലിം കുമാർ വ്യക്തമാക്കി.
Leave a Reply