Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട് : സിനിമാ സീരിയല്‍ നടി പ്രിയങ്ക (21) ആത്മഹത്യ ചെയ്ത കേസില്‍ കാമുകന്‍ അറസ്റ്റിലായി.പ്രിയങ്കയുടെ ആത്മഹത്യയ്ക്ക് മുന്‍പ് സൗദിയിലേക്ക് കടക്കുകയായിരുന്ന അബ്ദുല്‍ രഹീം അവിടെ മറ്റൊരു കേസില്‍ കുടുങ്ങി. ജയില്‍ മോചിതനായി നാട്ടിലേക്ക് തിരികെ വരുന്ന വഴി മുംബൈ വിമാനത്താവളത്തില്‍ വച്ച് ഇമിഗ്രേഷന്‍ വിഭാഗത്തിൻറെ പിടിയിലാവുകയായിരുന്നു.ക്രൈംഡിറ്റാച്ച്‌മെന്റ് അസി.കമ്മീഷണര്‍ പ്രദീപ്കുമാറാണ് കേസ് അന്വേഷിക്കുന്നത്.
വിവാഹം കഴിച്ച വിവരം മറച്ചുവച്ച റഹീം പ്രിയങ്കയുമായി പ്രണയത്തിലായി. അമ്മ ജയലക്ഷ്മി വഴിയാണ് പ്രിയങ്കയെ റഹീം പരിചയപ്പെടുന്നത്. 2011 ഓഗസ്റില്‍ പ്രണയം ആരംഭിച്ചു. തുടര്‍ന്നു പ്രിയങ്കയുമായി റഹീം ഒരുമിച്ചു താമസം തുടങ്ങി. മകളെ പ്രലോഭിപ്പിച്ച് അശോകപുരത്തെ ഫ്ളാറ്റില്‍ റഹീം കൂടെതാമസിപ്പിച്ചിരുന്നതായി അന്നു മാതാവ് ജയലക്ഷ്മി ആരോപിച്ചിരുന്നു. പിന്നീട് ഗള്‍ഫില്‍ പോയ റഹീമും പ്രിയങ്കയുമായി നിരന്തരം വഴക്കിട്ടു. രഹീം ഭാര്യയും നാലു മക്കളുമുണ്ടെന്ന വിവരം പീന്നിടാണ് പ്രിയങ്ക അറിഞ്ഞത്. തുടര്‍ന്ന് അയാളുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നു മകള്‍ പറഞ്ഞിരുന്നതായും എന്നാല്‍ ദിവസങ്ങള്‍ക്കകമാണ് മരണം സംഭവിച്ചതെന്നും ജയലക്ഷ്മി പൊലീന് മൊഴി ല്‍കി.പ്രിയങ്ക മരിക്കുന്നതിനു മുമ്പ് കാമുക വിളിച്ചതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. പ്രിയങ്ക ആത്മഹത്യാ ഭീഷണി മുഴക്കിയ കാര്യം റഹീം നാട്ടിലുളള സുഹൃത്തുക്കളെ അറിയിച്ചു. സുഹൃത്തുക്കളെത്തിയപ്പോള്‍ പ്രിയങ്ക അവശനിലയിലായിരുന്നു. തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണു മരണം സംഭവിച്ചത്. എലിവിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.അമ്മ ജയശ്രീയുടെ പരാതി പ്രകാരമാണ് ലൈംഗിക പീഡനത്തിനും വഞ്ചനയ്ക്കും ആത്മഹത്യപ്രേരണയ്ക്കും കേസെടുത്തത് .അറസ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റഡിയില്‍ വാങ്ങും. റഹീമി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നു പൊലീസ് പറഞ്ഞു.
Leave a Reply