Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: തലസ്ഥനത്തെ പ്രമുഖ സ്വകാര്യ ചാനലിലെ വാര്‍ത്ത അവതാരകയെ കാണാതായ സംഭവത്തില്‍ ദുരൂഹതയേറുന്നു. മലയാളികള്‍ക്ക് പരിചിതമായ മുഖമാണ് വാര്‍ത്താ അവതാരക ശ്രീജാ സേതുനാഥിന്റേത് എന്നാല്‍ ഈ അവതാരകയെ കാണാതായിട്ട് ഒരു മാസം കഴിഞ്ഞു. കഴിഞ്ഞ മാസം 15 മുതലാണ് വിദേശ മലയാളിയായ സേതുനാഥിന്റെ ഭാര്യ ശ്രീജയെ കാണാതാകുന്നത്. രണ്ടുമക്കളെയും ഉപേക്ഷിച്ചുള്ള ഇവരുടെ തിരോധാനത്തെക്കുറിച്ച് ഇപ്പോഴും പോലീസിന് ഒരു വിവരവും ലഭിച്ചിട്ടില്ല. താന്‍ സന്യാസം സ്വീകരിക്കാന്‍ പോകുകയാണെന്ന് ഒരു കുറിപ്പും ഉപേക്ഷിക്കപ്പെട്ട മൊബൈലും മാത്രമാണ് പോലീസിന് ശ്രീജ തിരോധാനത്തിന് പിന്നില്‍ ലഭിച്ചത്. രണ്ടുമക്കളെയും പ്രവാസിയായ ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് ശ്രീജയുടെ തിരോധാനം. തന്നെ അന്വേഷിക്കണ്ടെന്നും ശ്രീജ കുറിപ്പില്‍ പറയുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കൊപ്പം തിരുവനന്തപുരം മണ്ണന്തല സ്വദേശിയായ ഒരു ലൈബ്രറി ഉദ്യോഗസ്ഥനും (ഡോക്‌ടര്‍ പ്രകാശ്) കാണാതായിട്ടുണ്ട്. ഫോണ്‍ ഉപേക്ഷിച്ച് പോയതിനാല്‍ ഇവരെ ട്രാക്കു ചെയ്യുന്നത് അത്ര എളുപ്പമല്ലെന്നാണ് പോലീസിന്റെ പക്ഷം. പ്രകാശിനെ കണ്ടെത്താന്‍ മണ്ണന്തല പൊലീസും ശ്രീജയെ കണ്ടെത്താന്‍ വെഞ്ഞാറമൂട് പൊലീസും തീവ്രശ്രമം നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ അന്വേഷണം ഏതാണ്ട് മരവിച്ച മട്ടിലാണ്.മൊബൈൽ ഫോൺ, ബാങ്കിലെ എ.ടി.എം കാർഡ്, സ്വർണാഭരണങ്ങൾ തുടങ്ങി എല്ലാ സാധനങ്ങളും വീട്ടിൽ ഉപേക്ഷിച്ചാണ് ഇവർ പോയിട്ടുള്ളത്. എന്നാല്‍ ഇവരെ കുറിച്ചുള്ള അന്വേഷണം പോലീസും ഇരുവരുടെയും വീട്ടുകാരും ഇപ്പോള്‍ നിര്‍ത്തിയ മട്ടാണ്.
Leave a Reply