Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മെക്‌സിക്കോ സിറ്റി:ലാറ്റിന്‍ അമേരിയ്ക്കന്‍ രാഷ്ട്രങ്ങളെ ഭീതിയിലാക്കി ‘സിക്ക’ വൈറസ് പടരുന്നു. എബോളയ്ക്ക് ശേഷം ലോകം നേരിടാനിരിയ്ക്കുന്ന മറ്റൊരു വെല്ലുവിളിയാണ് ‘സിക്ക’ വൈറസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.ജനിയ്ക്കുന്ന കുട്ടികളെയാണ് സിക്ക വൈറസ് ഗുരുതരമായി ബാധിയ്ക്കുന്നത്. ചെറിയ തലയുമായി ജനിയ്ക്കുന്ന ഇത്തരം കുട്ടികളുടെ മസ്തിഷ്‌ക വളര്‍ച്ചയേയും വൈറസ് ഗുരുതരമായി ബാധിയ്ക്കും.എന്നാൽ ഞെട്ടിപ്പിയ്ക്കുന്ന തീരുമാനങ്ങളാണ് സിക്ക വൈറസിനെ പ്രതിരോധിയ്ക്കാന്‍ പല ലാറ്റിന്‍ അമേരിയ്ക്കന്‍ രാഷ്ട്രങ്ങളും സ്വീകരിയ്ക്കുന്നത്. രണ്ട് വര്‍ഷത്തേയ്ക്ക് ഗര്‍ഭം ധരിയ്ക്കരുതെന്നാണ് ചില രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ സ്ത്രീകളോട് നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.
ആഫ്രിക്കയില്‍ നിന്നാണ് ഈ വൈറസ് എത്തിയതെന്നാണ് കരുതുന്നത്. ആഫ്രിയ്ക്കയില്‍ കുരങ്ങുകളില്‍ ഈ വൈറസ് ബാധ നേരത്തേ കണ്ടെത്തിയിട്ടുണ്ട്.വൈറസ് ബാധ രൂക്ഷമായതകോടെ ബ്രസീല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. സിക്ക വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ചിട്ടുള്ളതും ബ്രസീലിനെ തന്നെയാണ്.
കൊതുക് വഴി കൊതുക് വഴിയാണ് വൈറസ് പരക്കുന്നത്. അവികസിത, വികസ്വര രാഷ്ട്രങ്ങളില്‍ ഇത് വലിയ പ്രശ്‌നം തന്നെയാണ് സൃഷ്ടിയ്ക്കുക.
Leave a Reply