Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: പ്രശസ്‌ത ഗായിക രഞ്‌ജിനി ജോസ് പണം വാങ്ങി പറ്റിച്ചതായി പരാതി. വായ്പയായി വാങ്ങിയ 16 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്ന് കാട്ടി എറണാകുളം സ്വദേശിയായ പിഐ ജോസഫാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നൽകിയത്. രഞ്ജിനിയുടെ അച്ഛന്‍ ബാബു ജോസിനെതിരെയും പരാതിയുണ്ട്. രഞ്ജിനിയുടെ വിവാഹാവശ്യത്തിനായി വാങ്ങിയ പണമാണ് ഇപ്പോൾ തിരികെ നല്‍കിയില്ലെന്ന് ജോസഫ് പറയുന്നത്. വായ്പ വാങ്ങിയ സമയത്ത് ഉറപ്പിനായി രഞ്ജിനിയും പിതാവും നൽകിയ രണ്ട് ചെക്കുകളും പണമില്ലാതെ മടങ്ങിയതിനെത്തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയ സമീപിച്ചത്. രണ്ടു മാസത്തിനകം പണം തിരികെ നൽകാമെന്ന ഉറപ്പിന്മേലാണ് അവർക്ക് പണം നൽകിയിരുന്നതെന്ന് ജോസഫിൻറെ പരാതിയിൽ പറയുന്നു. പി.ഐ. ജോസഫിന്റെ പക്കല്‍നിന്നു ബിസിനസ് ആവശ്യത്തിന് ആറു ലക്ഷം രൂപ വാങ്ങിയിരുന്നതായും ബാബു ജോസ് പറഞ്ഞു. തൻറേയും മകളുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലുള്ള ചെക്കാണ് നല്‍കിയതെന്നും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാണ് പണം തിരികെ നല്‍കാന്‍ കഴിയാതിരുന്നതെന്നും രഞ്ജിനിയുടെ പിതാവ് പറഞ്ഞു. മലയാളത്തിലെ മുന്‍നിര യുവഗായകരില്‍ പ്രമുഖയാണ് രഞ്ജിനി ജോസ്.
Leave a Reply