Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്‍റായിരുന്ന കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് സി.ബി.ഐക്ക് വിട്ടു.കേസ് സി.ബി.ഐക്ക് വിടാനുള്ള ഫയലില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒപ്പുവെച്ചു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ജയകൃഷ്ണന്‍ മാസ്റ്ററുടെ മാതാവ് നല്‍കിയ നിവേദനത്തിന്‍്റെ അടിസ്ഥാനത്തിലാണ് നടപടി.കേസില്‍ പിടിക്കപ്പെട്ടത് യഥാര്‍ഥ പ്രതികളല്ലെന്നായിരുന്നു വെളിപ്പെടുത്തൽ.1999 ഡിസംബര്‍ ഒന്നിന് മൊകേരി ഈസ്റ്റ് യു.പി. സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ മുന്നിലിട്ട് സി.പി.എം.പ്രവര്‍ത്തകര്‍ ജയകൃഷ്ണനെ വെട്ടിക്കൊന്നുവെന്നാണ് കേസ്.കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ക്ക് വിചാരണക്കോടതിയും ഹൈക്കോടതിയും വധശിക്ഷ വിധിച്ചിരുന്നു.എന്നാലിത് സുപ്രീംകോടതി റദ്ദാക്കി. ഒന്നാംപ്രതി പ്രദീപിന്റെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. മറ്റ് പ്രതികളെ വെറുതെ വിട്ടു.എന്നാല്‍ മുന്‍ എല്‍.ഡി.എഫ്.സര്‍ക്കാര്‍ ശിക്ഷയില്‍ ഇളവുനല്‍കി പ്രദീപിനെ മോചിപ്പിച്ചു.ജയകൃഷ്ണനെ ആക്രമിച്ചതില്‍ താനും ഉണ്ടായിരുന്നെന്നാണ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി രജീഷ് വെളിപ്പെടുത്തിയത്. കേസിലെ പ്രതികള്‍ യഥാര്‍ഥ പ്രതികളെല്ലന്നും വെളിപ്പെടുത്തിയിരുന്നു.അന്വേഷണം സി.ബി.ഐയ്ക്ക് വിടുന്നതായി സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കും. ഇതിനുശേഷമാവും സി.ബി.ഐ. അന്വേഷണം ഏറ്റെടുക്കുക.
Leave a Reply