Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാമദാഹം തീർക്കാനായി ബസ്സിൽ കയറുന്നവരുടെ ശ്രദ്ധയ്ക്ക്. സ്വകാര്യ ബസുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുവാന്‍ കൊച്ചി ട്രാഫിക് പോലിസ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഇത്തരമൊരു നീക്കത്തിന് അധികൃതരെ പ്രേരിപ്പിക്കുന്നത് കളമശ്ശേരിയില്‍ ബസ് ജീവനക്കാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവമാണ്. ഈ തീരുമാനത്തോടെ വൈകുന്നേരങ്ങളിലും മറ്റും സ്കൂള്‍ വിദ്യാര്‍ഥിനികളെ ലക്ഷ്യം വെച്ച് ബസില്‍ കയറുന്നവര്‍ക്ക് നല്ല പണിയാകും കിട്ടുക . ചെറിയൊരു ശതമാനം സ്ത്രീകള്‍ മാത്രമേ ഈ പീഡനത്തിനെതിരെ പ്രതികരിക്കാരുള്ളൂ എന്നതാണ് ഇവരെ ഇത്തരം പീഡനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. തൊട്ടുരുമ്മിയും കൈക്രിയ നടത്തിയും പല പുരുഷന്മാരും ബസ്സില്‍ വച്ചാണ് തങ്ങളുടെ കാമദാഹം തീര്‍ക്കാറ്. ക്യാമറ വച്ചാല്‍ പിന്നെ ഇത്തരം സമീപനങ്ങളിൽ നിന്നും നമ്മുടെ പാവം സഹോദരിമാർ രക്ഷപ്പെടും. മാത്രമല്ല തിരിഞ്ഞു നോക്കുമ്പോള്‍ ഉറക്കം നടിക്കുന്ന അത്തരക്കാരെ സിസിടിവി ദൃശ്യം പരിശോധിച്ച് പിടികൂടാനും സാധിക്കും. എന്നാല്‍ ഇത്തരമൊരു തീരുമാനത്തെ ബസ് ഉടമകള്‍ പിന്തുണയ്ക്കുന്നില്ല. അവരുടെ ആരോപണം വേഗപ്പൂട്ടിനു പുറമേ തങ്ങളുടെ തലയില്‍ മറ്റൊരു ചെലവു കെട്ടി വെയ്ക്കുവാനാണ് പോലിസ് ശ്രമിക്കുന്നത് എന്നാണ്. കൂടാതെ രാത്രിയില്‍ പൊതു നിരത്തില്‍ നിര്‍ത്തിയിടുന്ന ബസുകളില്‍ നിന്നും ഇത്തരം സിസിടിവി ക്യാമറകള്‍ മോഷണം പോകുവാനും സാധ്യത ഉണ്ടെന്നും അവര്‍ ആരോപിക്കുന്നു. അതോ ഇനി ബസ്സുകാരുടെ ലീലാവിലാസങ്ങൾ പുറത്താകുമെന്ന് ഭയന്നിട്ടാണോ എന്നും അറിയില്ല!!!
Leave a Reply