Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സോളാര്‍ പാനല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവച്ച ശേഷം ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് വി.എസ്.ആവശ്യപ്പെട്ടു. ഇതിനു വേണ്ടി ഒരു വൻ പ്രക്ഷോഭം നടത്തുമെന്നും വി.എസ്. പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ, പേഴ്‌സണല്‍ സ്റ്റാഫിന്‍റെ മൊബൈലുകള്‍ ഉപയോഗിക്കുന്നത് അവിഹിത ഇടപാടുകള്‍ക്ക് വേണ്ടിയാണെന്ന് വി.എസ്.അച്യുതാനന്ദന്‍ ആരോപിച്ചു.
സരിത എസ്.നായരുമായുള്ള ബന്ധം എന്താണെന്ന് മുഖ്യമന്ത്രി തുറന്നു പറയണമെന്നും വി.എസ്. പറഞ്ഞു. സരിത നായര്‍ക്ക് ഏതു സമയവും മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിച്ചെല്ലാന്‍ അനുവാദമുണ്ടയിരുന്നെന്നും ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍വെച്ചും ഉമ്മന്‍ചാണ്ടിയും സരിതയും കൂടിക്കാഴ്ച നടത്തിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള അവരുടെ അടുത്ത ബന്ധമാണ് ഇത് സൂചിപ്പിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
Leave a Reply