Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:55 pm

Menu

Published on May 2, 2013 at 6:44 am

ദയാഹരജിയില്‍ തീരുമാനം നീണ്ടു; വധശിക്ഷ ജീവപര്യന്തമാക്കി

dayaharji-to-jeevaparyandam

ന്യൂദല്‍ഹി: ദയാഹരജി രാഷ്ട്രപതി വൈകി തീര്‍പ്പാക്കിയതിനെ തുടര്‍ന്ന് രണ്ടു പേരെ കൊന്ന അസം സ്വദേശിയുടെ വധശിക്ഷ സുപ്രീംകോടതി ഇളവ് ചെയ്തു. അസം സ്വദേശി മഹീന്ദ്രനാഥ് ദാസ് എന്നയാളുടെ ശിക്ഷയാണ് സുപ്രീംകോടതി ജീവപര്യന്തമാക്കി ഇളവ് ചെയ്തത്.
1990ല്‍ രഞ്ജന്‍ ദാസ് എന്നയാളെ കൊലപ്പെടുത്തിയതിനാണ് മഹീന്ദ്രനാഥ് ജയിലിലാകുന്നത്. ആറ് വര്‍ഷത്തിനു ശേഷം പരോളിലിറങ്ങിയ മഹീന്ദ്രനാഥ് അറുപത്തിയെട്ടുകാരനായ മറ്റൊരാളെയും കൊലപ്പെടുത്തി കീഴടങ്ങുകയായിരുന്നു. 1997ലാണ് ഇയാള്‍ക്ക് വിധശിക്ഷ വിധിച്ചത്. കീഴ്കോടതിയുടെ വിധി 1999ല്‍ സുപ്രീംകോടതി ശരിവെച്ചു. അതേവര്‍ഷം തന്നെ മഹീന്ദ്രനാഥ് രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിച്ചു. 12 വര്‍ഷത്തിനു ശേഷം 2011ല്‍ രാഷ്ട്രപതി ദയാഹരജി തള്ളി. ദയാഹരജിയില്‍ തീര്‍പ്പ് കാത്തിരുന്ന 12 വര്‍ഷം അനുഭവിച്ച മാനസികഘാതവും യാതനകളും ചൂണ്ടിക്കാട്ടി മഹീന്ദ്രനാഥ് വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍, ഇതേ ആവശ്യവുമായി നേരത്തെ സുപ്രീംകോടതിയെ സമീപിച്ച ഭീകരസംഘടനയായ ‘ഖലിസ്താന്‍ ലിബറേഷന്‍ ഫോഴ്സ്’ അംഗം ദേവീന്ദര്‍പാല്‍ സിങ് ഭുള്ളറുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. വധശിക്ഷക്കെതിരെ സമര്‍പ്പിച്ച ദയാഹരജി രാഷ്ട്രപതി എട്ടുവര്‍ഷം തീരുമാനമെടുക്കാതെ പിടിച്ചുവെച്ചുവെന്നും അതിനാല്‍, രാഷ്ട്രപതി ദയാഹരജി തള്ളിയത് റദ്ദാക്കണമെന്നും ഭുള്ളര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചുവെങ്കിലും അപേക്ഷ തള്ളുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News