Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെയ്ജിങ്: ദക്ഷിണ ചൈനയിലെ ഗുവാങ്ഡോങ് പ്രവിശ്യയിലുണ്ടായ കൊടുങ്കാറ്റില്‍ 25 പേര്‍ കൊല്ലപ്പെട്ടു. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച കാറ്റില്‍ മരങ്ങള്‍ പിഴുതെറിയപ്പെടുകയും വാഹനങ്ങള്‍ മറിയുകയും ചെയ്തു. ട്രെയിന്‍ ഗതാഗതം താറുമാറാവുകയും വിമാന സര്‍വീസ് തടസ്സപ്പെടുകയുമുണ്ടായി. ഏകദേശം 30 ലക്ഷം ജനങ്ങള്‍ കൊടുങ്കാറ്റിൻറെ കെടുതിക്കിരയായതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഗുവാങ്ഡോങ്ങില്‍നിന്ന് ബെയ്ജിങ്ങിലേക്കുള്ള ട്രെയിന്‍ ഗതാഗതവും ഗുവാങ്ഡോങ് വിമാനത്താവളത്തില്‍നിന്ന് പുറപ്പെടേണ്ട നൂറോളം വിമാന സര്‍വീസും റദ്ദാക്കി.ദക്ഷിണ ചൈനയെ കൊടുങ്കാറ്റ് ബാധിച്ചില്ലങ്കിലും രാവിലത്തെന്നെ ഹോങ്കോങ്ങിലെ വാണിജ്യ സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടി.ഫ്യുജിയാന്‍ പ്രവിശ്യയിലെ 80,000ത്തിനു മുകളില്‍ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും 50,000 ദുരിതാശ്വാസ പ്രവര്‍ത്തകരെ മേഖലയില്‍ വിന്യസിച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
Leave a Reply