Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
താന്‍ വിഷാദരോഗിയായിരുന്നുവെന്ന് ദീപിക പദുക്കോണ്‍. രോഗശാന്തിക്ക് വൈദ്യചികിത്സ തേടിയിരുന്നുവെന്നും താരം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.ഒരു വർഷം മുൻപാണ് തന്നെ വിഷാദരോഗം പിടികൂടിയതെന്നും ദീപികവ്യക്തമാക്കി .ആ സമയങ്ങളില്‍ എഴുന്നേല്‍ക്കാന്‍ കൂടി കഴിഞ്ഞിരുന്നില്ല. രോഗശാന്തിക്ക് വൈദ്യചികിത്സ തേടിയിരുന്നുവെന്നും ദീപിക പറഞ്ഞു. ഹാപ്പി ന്യൂയറിൻറെ ഷൂട്ടിംഗ് സമയത്തായിരുന്നു അസുഖം പിടികൂടിയത്. ആ സമയത്ത് തൻറെ മാനസികനിലയാകെ താളം തെറ്റിയ നിലയിലായിരുന്നുവെന്നും താരം പറയുന്നു.അതുകൊണ്ടുതന്നെ മാനസികവും ശാരീരികവുമായി ആരോഗ്യം വീണ്ടെടുക്കുന്നതിനായി അടുത്ത സിനിമയ്ക്ക് രണ്ട് മാസം മുൻപ് വിശ്രമം എടുക്കുകയും ചെയ്തു.ഈ സമയത്ത് കുടുംബവുമായി ബംഗലൂരുവിൽ ചെലവഴിച്ചതായും താരം പറയുന്നു.എന്നാൽ തിരിച്ച് മുംബൈയിൽ എത്തിയയപ്പോൾ സുഹൃത്തിൻറെ ആത്മഹത്യവാർത്തയായിരുന്നു അറിഞ്ഞിരുന്നത്അത് വലിയൊരു തിരിച്ചടിയായതായും ദീപിക പറയുന്നു.ആ കാരണമാണ് വിഷാദരോഗത്തിന് എതിരെ സജീവമായി പ്രവർത്തിക്കുവാൻ തന്നെ പ്രേരിപ്പിച്ചതെന്നും താരം പറയുന്നു.വിഷാദ രോഗത്തെക്കുറിച്ചുള്ള ബോധവത്കരണം നടത്തുകയെന്ന ഉദ്ദേശ്യത്തോടെ ഒരു പദ്ധതി ഉടന്‍ അവതരിപ്പിക്കും. ശാരീരികമായ ഫിറ്റ്‌നസിനെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. എന്നാല്‍ മാനസികാരോഗ്യത്തിനും നാം തുല്യപരിഗണന നല്‍കണം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന് പറയുന്നവരാണ് അധികംപേരും. ഇത്തരം പ്രവണത ഒട്ടും ശരിയല്ലെന്നും ദീപിക പറഞ്ഞു.അതേസമയം വിഷാദരോഗമുണ്ടായിരുന്നുവെന്ന് തുറന്നുപറയാനുള്ള ദീപികയുടെ ധൈര്യത്തെ അഭിനന്ദിച്ച് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലെ പ്രൊഫസര്‍ വിക്രം പട്ടേല്‍ രംഗത്തെത്തി. പ്രശസ്തരായ വ്യക്തികള്‍ പലരും മടിക്കുന്ന കാര്യമാണ് ദീപിക ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
Leave a Reply