Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇരവിപുരം (കൊല്ലം): കുഞ്ഞുങ്ങളോടുള്ള ക്രൂര മർദനം കൂടി കൂടി വരികയാണ്. പിതാവിന്റെ മര്‍ദനമേറ്റ .നാലരവയസ്സുകാരിയെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സംഭവം നടന്നത് കൊല്ലത്താണ്.പഴയാറ്റിന്‍കുഴി ചകിരിക്കട സക്കീര്‍ ഹുസൈന്‍ നഗര്‍ 156, വാടകക്ക് താമസിക്കുന്ന സനോഫറിന്റെയും സുബൈദയുടെയും മകള്‍ ഫാത്തിമയെയാണ് കണ്ണിന് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിതാവായ സനോഫറിനെ (40) ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. എല്‍.കെ.ജി വിദ്യാര്‍ഥിയായ ഫാത്തിമ ഹോംവർക്ക് ചെയ്യാത്തതിന്റെ പേരില്‍ പിതാവ് മര്‍ദിക്കുകയായിരുന്നു.കണ്ണിന് മുകളില്‍ നീരും വേദനയും അനുഭവപ്പെട്ടതോടെയാണ് കുഞ്ഞിനെ മാതാവ് സുബൈദ കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ എത്തിച്ചത്.ഡോക്ടര്‍ നടത്തിയ പരിശോധനയിലും വിശദമായി കാരണം ചോദിച്ചതിനെതുടര്‍ന്നുമാണ് കുട്ടിയെ പിതാവ് തല്ലിയതായി അറിയുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് കണ്ണിനേറ്റ പരിക്ക് ഗുരുതരമായതിനാല്‍ കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Leave a Reply