Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സ്ഥലം മാറ്റിയ തീരുമാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോട്ടണ്‍ഹില്‍ സ്‌കൂള്‍ പ്രധാനാധ്യാപിക കെ.കെ. ഊര്‍മിളാ ദേവി നൽകിയ ഹര്‍ജി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളി. ഊർമിളാ ദേവിക്ക് പകരം മറ്റൊരു അദ്ധ്യാപിക ചുമതലയേറ്റുവെന്നും നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് സ്ഥലംമാറ്റിയതെന്നും അതിനാല്‍ അടിയന്തിരമായി സ്റ്റേ അനുവദിക്കേണ്ട സാഹചര്യമില്ലെന്ന് ട്രിബ്യൂണല്‍ അറിയിക്കുകയായിരുന്നു.അടുത്ത വെള്ളിയാഴ്ച്ചക്കകം കേസിലെ ഫയലുകൾ ഹാജരാക്കാൻ ട്രൈബ്യൂണല്‍ സര്‍ക്കാരിന് നിർദ്ദേശം നൽകി.അന്നു കേസ് വീണ്ടും പരിഗണിക്കും.ബുധനാഴ്ചയായിരുന്നു സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഊര്‍മിളാദേവി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് പരാതി നൽകിയിരുന്നത്.പട്ടികജാതി വിഭാഗക്കാരിയായതുകൊണ്ടാണ് തന്നെ പീഡിപ്പിക്കുന്നതെന്നും ഭരണവീഴ്ചയ ജാതീയമായ കാര്യങ്ങളാണ് തന്റെ സ്ഥലംമാറ്റലിനു പിന്നിലെന്നും ഊര്‍മിളാ ദേവി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ജില്ലയിലെ ഹൈസ്‌കൂളുകളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്രപദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ് കോട്ടൺഹില്ലിൽ നടന്നിരുന്നു.ഈ പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി വൈകിയെത്തിയതിനെ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ തന്നെ സ്കൂളിലെ ഹെഡ്മിസ്ട്രസായ കെ.കെ. ഊർമിളാദേവി വിമർശിച്ചതിനാണ് ചിറയിൻകീഴിനു സമീപമുള്ള അയിലം ഗവൺമെന്റ് സ്‌കൂളിലേക്ക് അദ്ധ്യാപികയെ സ്ഥലം മാറ്റിയത്.
Leave a Reply