Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രാജാക്കാട്:ഭാര്യയും സുഹൃത്തും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന സംശയത്താൽ ഭർത്താവ് ഭാര്യയെയും സുഹൃത്തിനെയും മകളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ഭാര്യ സിന്ധു (36),മകൾ അഞ്ജുമോൾ,സുഹൃത്ത് ജിജു എന്നിവരെയാണ് സജി കൊലപ്പെടുത്തിയത്.സിന്ധുവിന് ജിജുവുമായുള്ള രഹസ്യ ബന്ധത്തിലുണ്ടായ കുട്ടിയാണ് അഞ്ജുമോളെന്ന് സജി കരുതിയിരുന്നു.14 വർഷം മുമ്പ് സജിയുടെ ആദ്യ ഭാര്യ ഗർഭിണിയായിരിക്കെ സജിയെ ഉപേക്ഷിച്ചു പോയതിനു പിന്നിലും സജിയുടെ സംശയരോഗം തന്നെയായിരുന്നു.ജീപ്പ് ഡ്രൈവറായ ജിജുവാണ് സിന്ധുവിനെ സജിക്ക് പരിചയപ്പെടുത്തി കൊടുത്തതും ഇവരുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ മുൻകൈ എടുത്തതും. അടുത്ത കാലത്തായി ജിജുവുമായി സിന്ധുവിന് ബന്ധമുണ്ടെന്ന് പറഞ്ഞ് സജി വീട്ടിൽ വഴക്കുണ്ടാക്കുക പതിവായിരുന്നു.കൊലപാതകം നടന്ന ദിവസം സജി ഇളയമകൾ അലീനയെ രാജക്കാട്ടുള്ള സഹോദരൻറെ വീട്ടിൽ കൊണ്ടാക്കി.തിരിച്ച് വീട്ടിലെത്തിയ സജി സിന്ധുവിനെ തോർത്ത്മുണ്ട് കൊണ്ട് കഴുത്ത് മുറുക്കിയും സ്കൂൾ വിട്ട് വന്ന അഞ്ജുമോളെ കഴുത്ത് ഞെരിച്ചും കൊല്ലുകയായിരുന്നു.പിന്നീട് മൃതദേഹങ്ങൾ വീടിനടുത്തുള്ള കൃഷിയിടത്തിലെ പടുതാ കുഴിയിൽ മണ്ണിട്ട് മൂടി.പിന്നീട് ഇവരെ കാണാനില്ലെന്ന് സജി പ്രചരണവും നടത്തി.അതിനിടയിൽ ഞായറാഴ്ച രാവിലെ ക്ഷേത്ര വഴിയിലൂടെ ജീപ്പുമായി വന്ന ജിജുവിനെ സജി വെടി വെയ്ക്കുകയായിരുന്നു.അതിനു ശേഷം നടന്ന സംഭവമെല്ലാം സജി രാജാക്കാട്ട് പോലീസ് സ്റ്റേഷനിൽ പറഞ്ഞ ശേഷം തൊട്ടടുത്തുള്ള ഏലത്തോട്ടത്തിൽ വച്ച് സജി സ്വന്തം കഴുത്തിന് വെടി വയ്ക്കുകയായിരുന്നു.
Leave a Reply