Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വടക്കന്‍ അഫ്ഗാനിസ്ഥാനിലെ അര്‍ഗു ജില്ലയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയുണ്ടായ മണ്ണിടിച്ചിലിൽ ഒരു ഗ്രാമം മുഴുവൻ ഒലിച്ചു പോയി.2500 ഓളം പേർ മരിച്ചിട്ടുണ്ടാകുമെന്നാണ് സൂചന.ഇവിടുത്തെ വൈദ്യൂതി ബന്ധവും വാര്‍ത്താ വിനിമയ സംവിധാനങ്ങളും തകരാറിലായിരിക്കയാണ്. 60 മുതല്‍ 100 മീറ്ററുകള്‍ വരെ മണ്ണ് ഉയര്‍ന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം നിർത്തി വെച്ചു. മണ്ണിനടിയിൽ ഇനിയും മൃതദേഹങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.ഇവിടുത്തെ ഗതാഗതം തടസ്സപ്പെട്ടതും രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തി. കനത്ത പേമാരിയെ തുടര്‍ന്നാണ് ബദക്ഷാനില്‍ അപകടമുണ്ടായത്.വെള്ളിയാഴ്ച അവധി ദിവസമായതിനാൽ ആളുകൾ വീട്ടിൽ തന്നെയായിരുന്നു.അതിനാലാണ് മരണ നിരക്ക് വർദ്ധിച്ചത്.400 ത്തോളം പേരെ ഇവിടെ നിന്നും മാറ്റി പാർപ്പിച്ചിരിക്കയാണ്.200 ലധികം വീടുകള്‍ തകരുകയും 4000 ത്തോളം പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്.മേഖലയിലെ ജനങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ വിതരണം ചെയ്യാനായി അഫ്ഗാന്‍ സൈന്യം ഹെലികോപ്ടറില്‍ സ്ഥലത്തുണ്ട്.മണ്ണിടിച്ചിലിനെ തുടര്‍ന്ന് മേഖലയില്‍ നിരവധി രാഷ്ട്രങ്ങളാണ് രംഗത്തുള്ളത്. പാകിസ്ഥാന്‍, തജാക്കിസ്ഥാന്‍, ചൈന എന്നീ മൂന്നു രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ബദിക്ഷാന്‍ മേഖലയിൽ എത്തിപ്പെടാൻ പ്രയാസമായതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നു.
Leave a Reply