Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:53 am

Menu

Published on October 24, 2013 at 9:47 am

പിന്നണി ഗായകന്‍ മന്നാഡെ അന്തരിച്ചു

legendary-singer-manna-dey-passes-away-in-bangalore

ബംഗളൂരു:പ്രശസ്ത പിന്നണി ഗായകന്‍ മന്നാഡെ (94) അന്തരിച്ചു. ചെമ്മീന്‍ എന്ന ചിത്രത്തിലെ ‘മാനസ മൈനേ വരൂ’ എന്ന ഒരൊറ്റ ഗാനം കൊണ്ട്‌ മലയാളി മനസ്സോടു ചേര്‍ത്ത ഗായകനാണ്‌ വിടപറഞ്ഞത്‌. ഇന്നു പുലര്‍ച്ചെ 3:40 ന്‌ ബംഗളൂരുവിലായിരുന്നു അന്ത്യം. 94 വയസ്സായിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന്‌ ഏറെനാളായി ചികിത്സയിലായിരുന്നു.
1919ല്‍ ബംഗാളില്‍ ജനിച്ച മന്നാഡെ 1942ല്‍ തമന്ന എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേയ്ക്ക് കടന്നുവന്നത്. തുടര്‍ന്നുള്ള ഏഴു പതിറ്റാണ്ടു കാലം കൊണ്ട് ഏതാണ്ട് മൂവായിരത്തി അഞ്ഞൂറോളം പാടുകള്‍ അദ്ദേഹം പാടി. 1953 മുതല്‍ 76 വരെ മന്നാഡെ ഹിന്ദി ഗാനരംഗത്ത് സജീവമായിരുന്നു. 1971ല്‍ രാഷ്ട്രം പത്മശ്രീ നല്‍കിയും 2005ല്‍ പത്മഭൂഷനും 2007ല്‍ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്കാരമായ ദാദാസാഹിബ് ഫാല്‍കെ അവാര്‍ഡും നല്‍കി അദ്ദേഹത്തെ ആദരിച്ചു. 1969, 71, വര്‍ഷങ്ങളില്‍ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിവന്നു. 1969ല്‍ മേരെ ഹുസൂരിലെയും 71ലെ ബംഗാളി ചിത്രമായ നിഷി പദ്മയിലെയും ഹിന്ദിയിലെ മേര നാം ജോക്കറിലെയും ഗാനങ്ങള്‍ക്കുമായിരുന്നു ഈ നേട്ടം.
കണ്ണൂര്‍ സ്വദേശിയായ പരേതയായ സുലോചന കുമാരനാണ് ഭാര്യ. മക്കള്‍ : ഷുരോമ, സുമിത. 2012ല്‍ ഭാര്യയുടെ മരണശേഷമാണ് മന്നാഡെ പിന്നണിഗാനരംഗത്തുന നിന്ന് ക്രമേണ പിന്‍വലിഞ്ഞത്. അതിനുശേഷം അമ്പതു വര്‍ഷത്തെ മുംബൈ വാസത്തിന് തിരശീലയിട്ട് ബംഗളൂരിലേയ്ക്ക് താമസം മാറ്റി. അവസാനകാലത്തും രാജ്യത്തിന്‍്റെ പല ഭാഗങ്ങളിലും യാത്ര ചെയ്ത് പുതു തലമുറ ഗായകര്‍ക്കോപ്പം പോലും അദ്ദേഹം പാടി.

Loading...

Leave a Reply

Your email address will not be published.

More News