Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃക്കരിപ്പൂർ:രണ്ടു മാസം മുൻപ് ഉത്ഘാടനം ചെയ്ത മാടക്കാൽ തൃക്കരിപ്പൂർ തൂക്കുപാലം തകർന്നു വീണു.രണ്ടു പേർക്ക് പരിക്കേറ്റു.കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലമാണിത്.3.94കോടി രൂപ ചെലവിട്ടു പണിത പാലം കഴിഞ്ഞ ഏപ്രിൽ 29ന് റവന്യൂമന്ത്രി അടൂർ പ്രകാശ് ആണു ഉത്ഘാടനം ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്കു 12.35നാണു പാലത്തിന്റെ കിഴക്കുഭാഗത്തെ 29മീറ്റർ ഉയരമുള്ള തൂൺ തകർന്നു വീണത്.ഇടയിലക്കാട്ടെ എം.കെ മധുസൂദനൻ, തൃക്കരിപ്പൂർ കടപ്പുറത്തെ എം.പ്രഭാകരൻ എന്നിവർക്കാണ് കായലിൽ വീണ് പരിക്കേറ്റത്. പൊതുമേഖലാ സ്ഥാപനമായ കെൽ സബ് കോണ്ട്രാക്ടർ മാരെ വെച്ചാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഔദ്യോഗിക കൈമാറ്റത്തിനും അവസാന ബില്ല് മാറുന്നതിനും മുമ്പേയാണ് മാടക്കാൾ തൂക്കു പാലം തകർന്നത്. 3.94 കോടി രൂപ ചെലവിട്ട തൂക്കുപാലം നാട്ടുകാർക്ക് ഉപകാരപ്പെട്ടത് 2 മാസം മാത്രമാണ് .
Leave a Reply