Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടീം സോളാറിന്റെ അവാര്‍ഡ് ഏറ്റുവാങ്ങുകയും പണം കൈപ്പറ്റുകയും ചെയ്തതു കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് മമ്മൂട്ടി. സോളാര്‍കേസിലെ പ്രതിയായ ബിജുരാധാകൃഷ്ണനില്‍നിന്നു പത്തുലക്ഷം വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് മാധ്യമപ്രവര്‍ത്തകരെ കാണാന്‍ പോലും മടിയാണിപ്പോൾ. 25,000 രൂപ മാത്രമാണ് വാങ്ങിയതെന്ന മമ്മൂട്ടിയുടെ വെളിപ്പെടുത്തലും ബിജുരാധാകൃഷ്ണന്റെ മൊഴിയുമായി പൊരുത്തക്കേടുണ്ടെന്നതിനാല്‍ മമ്മൂട്ടിയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ വാര്‍ത്ത ചാനലുകളില്‍ വന്നതിനെതുടര്‍ന്ന് മമ്മൂട്ടി ലൊക്കേഷനില്‍ ക്ഷുഭിതനായാണ് കാണപ്പെട്ടത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് കൊച്ചിയില്‍ ഷൂട്ടിങ് നടക്കുന്നിടത്തേക്ക് പത്രക്കാര ആരെയും കയറ്റിവിടേണ്ടെന്ന് മമ്മൂട്ടി കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. മാത്രവുമല്ല മമ്മൂട്ടി മുഖ്യവേഷത്തിലെത്തുന്ന ബാല്യകാല സഖിയുടെ ആക്ടിങ് ക്യാമ്പിന്റെ സമാപനചടങ്ങില്‍ മുഖ്യാതിഥിയായി എത്തേണ്ടിയിരുന്ന മമ്മൂട്ടി ചാനലുകാരെ പേടിച്ച് പരിപാടി അവസാനനിമിഷം റദ്ദാക്കി. ഉച്ചയോടെ കാക്കനാട് എത്തേണ്ടിയിരുന്ന മമ്മൂട്ടി പ്രോഗ്രാമിന് വരാനാവില്ലെന്ന് സംവിധായകന്‍ പ്രമോദ് പയ്യന്നൂരിനെ അറിയിക്കുയായിരുന്നു. ബാല്യകാലസഖിയില്‍ അഭിനയിക്കുന്ന 30 പുതുമുഖങ്ങള്‍ക്കായുള്ള അഭിനയക്യാമ്പില്‍ എല്ലാ അഭിനേതാക്കളും സിനിമയിലെ കോസ്റ്റ്യൂമില്‍ അണിനിരക്കാനും മമ്മൂട്ടിയടക്കമുള്ളവരെ വെച്ച് ഫോട്ടോഷൂട്ട് നടത്താനുമായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. വൈക്കത്തിനടുത്ത് പെരുമ്പളം ദ്വീപില്‍ പ്രത്യേകം സെറ്റിട്ടാണ് ബാല്യകാലസഖിയുടെ ചിത്രീകരണം പ്ലാന്‍ ചെയ്തിരിക്കുന്നത്. മമ്മൂട്ടി വരാതിരുന്നതിനാല്‍ നടക്കാതെപോയത് പബ്ലിസിറ്റിക്ക് ഉപയോഗിക്കാനിരുന്ന ഫോട്ടോ ഷൂട്ടാണ്. എന്നാൽ മമ്മൂട്ടിയുടെ ഭാഗത്ത് തെറ്റില്ലെങ്കില്‍ പിന്നെ എന്തിനാണ് മാധ്യമങ്ങള്‍ക്കുമുന്നില്‍ വരുന്നതിന് മടിയെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.
Leave a Reply