Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വെഞ്ഞാറമൂട്:ജോലിക്ക് പോകുന്ന വഴി നാല്പതുകാരിയായ വീട്ടമ്മയെ യുവാവ് മാനഭംഗത്തിനിരയാക്കി. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സ്ത്രീയെ ആറിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചു.സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുറ്ററ സ്വദേശി അന്‍വറി (19)നെതിരെ പോലീസ് കേസ് എടുത്തു.തിങ്കളാഴ്ച രാവിലെ 7 മണിക്ക് വാമനപുരം ആറിൻറെ വശത്തുകൂടി നടന്ന് അവിടെയടുത്തുള്ള ഒരു വീട്ടില്‍ ജോലിക്ക് വരികയായിരുന്ന സ്ത്രീയെ അക്രമി കടവില്‍ തള്ളിയിട്ട് മാനഭംഗത്തിനിരയാക്കുകയായിരുന്നു.സ്ത്രീയുടെ ബഹളം കെട്ട് പരിസരവാസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു.എന്നാല്‍ മൂന്നുപേര്‍ കാട്ടുപൊന്തയിലേക്ക് ഓടിമറയുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു.രക്തത്തിൽ കുളിച്ച് പാറക്കെട്ടിൽ കിടന്ന സ്ത്രീയെ നാട്ടുകാർ അടുത്തുള്ള മെഡിക്കൽ കോളേജിൽ എത്തിച്ചു.സ്ത്രീയുടെ തലച്ചോറിന് ക്ഷതമേൽക്കുകയും താടിയെല്ല് പൊട്ടുകയും ചെയ്തിട്ടുണ്ട്.രണ്ടു മാസം മുമ്പ് അൻവർ എന്നയാൾ സ്ത്രീയെ ശല്യം ചെയ്തുവെന്ന് ഇവർ ജോലിക്ക് പോയിരുന്ന വീട്ടുകാരോട് പറഞ്ഞിരുന്നു.മാനഭംഗത്തിനിരയായ വാര്‍ത്ത പരന്നതോടെ വാമനപുരത്ത് വൻ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്.
Leave a Reply