Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തേഞ്ഞിപ്പലം: മിസ്ഡ് കോളിലൂടെ സൗഹൃദം സ്ഥാപിച്ച് പിന്നീട് യുവാവിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ യുവാവിനെയും യുവതിയെയും തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു.പത്തനംതിട്ട കോന്നിത്താഴം സ്വദേശി റഷീദ (28)യെയും,മലപ്പുറം മേല്‍മുറി ഏറിയാടന്‍ അബ്ദുള്‍കബീര്‍ (30)നെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.കബീറിന്റെ വീട്ടില്‍ ജോലിക്കെത്തിയ റഷീദ മൂന്നുമാസം മുമ്പ് യൂസഫ് എന്നയാളുടെ ഫോണിലേക്ക് ഒരു മിസ്ഡ് കോൾ അടിച്ചു. ഇയാൾ തിരിച്ച് വിളിച്ചപ്പോൾ ആ നമ്പർ തെറ്റിയതാണെന്നായിരുന്നു മറുപടി. പിന്നീട് പലതവണ യുവതി യൂസഫിന്റെ ഫോണിലേക്ക് വിളിച്ച് സൗഹൃദം സ്ഥാപിക്കുകയായിരുന്നു.പിന്നീട് നേരിൽ കാണാൻ കോഴിക്കോട്ടേക്ക് വരുന്നെന്ന് പറഞ്ഞ് യൂസഫിനെ വിളിച്ചു വരുത്തി.കാറിലെത്തിയ യൂസഫിന്റെ കൂടെ യുവതി കയറിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ തന്നെ പരിചയമുള്ളവർ കണ്ടെന്നു പറഞ്ഞ് റഷീദ വഴിയിലിറങ്ങി.പിന്നീട് യുവതിയുമൊത്തുള്ള യൂസഫിന്റെ ചിത്രങ്ങള്‍ എടുത്തിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി കബീർ യൂസഫിൽ നിന്നും 20000 രൂപവാങ്ങുകയായിരുന്നു. അതിനുശേഷം പള്ളിക്കല്‍ ബസാര്‍ സ്വദേശി യൂസഫ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്.ഐ പി. മനോഹരനും സംഘവും മലപ്പുറത്തെ വീട്ടിലെത്തി റഷീദയെയും കബീറിനെയും അറസ്റ്റ് ചെയ്തു.ഇവരെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
Leave a Reply