Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിൻറെ ആദ്യ റെയിൽവേ ബജറ്റ് ഇന്ന് ലോകസഭയിൽ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്ക് കേന്ദ്ര റെയില്‍വെ മന്ത്രി സദാനന്ദഗൗഡയാണ് ബജറ്റ് അവതരിപ്പിക്കുക. അടിസ്ഥാനസൗകര്യ വികസനം, ആധുനികീകരണം, യാത്രാസുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതാവും ഇത്തവണത്തെ റെയിൽവേ ബജറ്റ്. ചരക്ക്-യാത്രാക്കൂലി ഇനത്തില്‍ അധികമായി ലഭിക്കുന്ന 8000 കോടി രൂപ റെയില്‍വേയുടെ അടിസ്ഥാന സൗകര്യവികസനത്തിന് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. യാത്രക്കാരുടെ സുരക്ഷിതത്വത്തിനും ട്രെയിനുകളുടെ വൃത്തിക്കും പ്രധാന്യം നല്‍കും. അതിവേഗ ട്രെയിനുകളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും.പുതിയ പാതകളും വണ്ടികളും അധികമൊന്നും പ്രഖ്യാപിക്കാനിടയില്ല. നിലവിലുള്ള പദ്ധതികള്‍ അതിവേഗം പൂര്‍ത്തിയാക്കുന്നതിനാകും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുക. മൂന്നൂറു കിലോമീറ്റര്‍ വേഗമുള്ള ബുള്ളറ്റ് ട്രെയിന്‍, അവയ്ക്കു സഞ്ചരിക്കാന്‍ പറ്റിയ പാളങ്ങള്‍, അതിവേഗ ട്രെയിനുകള്‍, അനുബന്ധ വികസനം, അടിസ്ഥാനസൗകര്യ പദ്ധതികള്‍ തുടങ്ങിയവയാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. ഈയിടെ ചരക്കു കൂലിയിൽ വൻ വർദ്ധന വരുത്തിയത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു.അതിനാൽ ഈ ബജറ്റിൽ നേരിയ ചില ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Leave a Reply