Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വലതു കാലിൻറെ സ്വാധീനക്കുറവും കടുത്ത വേദനയും മൂലം കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നടൻ മോഹൻലാൽ ആശുപത്രി വിട്ടു. എങ്കിലും അദ്ദേഹത്തിന് പൂർണ്ണ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട് .ദീർഘ നാളായുള്ള ‘സ്‌പോണ്ടിലൈറ്റിസ്’ എന്ന രോഗം മൂലം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മോഹൻലാൽ എറണാകുളത്തെ പ്രശസ്‌തമായ അമൃത ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയിരുന്നത്. ദീര്‍ഘകാലമായി ലാല്‍ സ്‌പോണ്ടിലൈറ്റിസ് ചികിത്സയിലാണ്.എന്നാല്‍ നിരന്തരമായ ഷൂട്ടിംഗും മറ്റ് തിരക്കും കാരണം ചികിത്സയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ലാലിന് കഴിഞ്ഞില്ല. ഇതിനിടെ ഫിസിയോ തെറാപ്പിയും കര്‍ക്കിടക ചികിത്സയും ചെയ്തിരുന്നു. ഒന്നും ഫലം കാണാതെ വന്നപ്പോഴാണ് അമൃതയില്‍ ചികിത്സ തേടിയത്. രോഗത്തിൻറെ തീവ്രത മനസിലാക്കി ഡോക്ടര്‍മാര്‍ ഉടന്‍തന്നെ ലാലിനെ അടിയന്തിര ഓപ്പറേഷന്‍ വിധേയമാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് ഓപ്പറേഷൻ ഉടൻ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. മോഹന്‍ലാലിൻറെ അസുഖവിവരമറിഞ്ഞ് അമൃതാനന്ദമയി ദേവി അവിടെയെത്തി മോഹന്‍ലാലിനെ നേരില്‍ കാണുയും ആശ്വസിപ്പിക്കുകയും ചെയ്തു.
Leave a Reply