Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടനിൽ വികലാംഗരായ മൂന്ന് മക്കളെ കൊലപ്പെടുത്തിയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.42-കാരിയായ ടാനിയ ക്ളാരന്‍സാണ് സ്വന്തം മക്കളായ ബെന്‍, മാക്സ്, ഒലീവിയ എന്നിവരെ കൊലപ്പെടുത്തിയത്.ടാനിയയുടെ ഭർത്താവ് ഗാരി മൂത്തമകളായ ടായയുടെ പിറന്നാൾ ആഘോഷിക്കാനായി ദക്ഷിണാഫ്രിക്കയിലേക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്.സുഖമില്ലാത്ത മൂന്ന് കുട്ടികളെ നോക്കേണ്ടതിനാൽ ടാനിയ ഇവരുടെ കൂടെ പോയില്ല. ഇരട്ട സഹോദരങ്ങളായ മാക്സിനെയും ബെന്നിനെയുംഗർഭം ധരിച്ച സമയത്തായിരുന്നു ഒലീവിയ്ക് പേശികളെ തകര്‍ക്കുന്ന ജനിതക രോഗമുണ്ടെന്ന്അറിയുന്നത്.പിന്നീട് മാസം തികയും മുമ്പേ പിറന്ന മാക്സിനും ബെന്നിനും ഇതേ അസുഖം തന്നെയായിരുന്നു.ഫ്ളോപ്പി ബേബി സിന്‍ഡ്രോം എന്ന ജനിതക രോഗമായിരുന്നു ഇവർക്ക്.കുട്ടികൾക്ക് വേണ്ടി എത്ര പണം ചിലവഴിക്കാനും അവർ തയ്യാറായിരുന്നു.കുട്ടികൾക്ക് നടക്കുന്നതിനും മറ്റ് സൗകര്യത്തിനുമായി ഇവർ വീട് പുതുക്കി പണിയുകയും ചെയ്തിരുന്നു. കുറച്ച് ദിവസമായി കുടുംബത്തെ കുറിച്ച് വിവരമൊന്നുമില്ലാതായപ്പോൾ സുഹൃത്തുക്കൾ പോലീസിൽ വിവരമറിയിച്ചു.പിന്നീട് പോലീസ് നടത്തിയ പരിശോധനയിൽ വീട്ടിലെ കിടപ്പ് മുറികളിൽ നിന്ന് കുട്ടികളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.ശ്വാസം മുട്ടിയാണ് കുട്ടികൾ കൊല്ലപ്പെട്ടതെന്നാണ് പോലീസ് നിഗമനം.സംഭവത്തിൽ കുട്ടികളുടെ അമ്മയായ ടാനിയയെ പോലീസ് അറസ്റ്റ് ചെയ്തു.
Leave a Reply