Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ : ധനുഷ് ചിത്രമായ നെയ്യാണ്ടിയുടെ സംവിധായകനും നിര്‍മ്മാതവിനുമെതിരെ ചിത്രത്തിലെ നായിക നസ്രിയ നസിം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് പരാതി നല്‍കി. ഇന്നലെ രാവിലെ ജയലളിതയുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് നസ്രിയ പരാതി നല്‍കിയത്. ഇന്നലെ 6:40 നു കൊച്ചിയില്‍ നിന്നുള്ള വിമാനത്തിലാണ് പരാതി നല്‍കാനായി നസ്രിയ ചെന്നൈയില്‍ എത്തിയത്. ചിത്രത്തിന്റെ സംവിധായകന്‍ എ. സര്‍ഗുണം, നിര്‍മ്മാതാവ് എസ്. കതിരേശന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ചിത്രത്തില്‍ മറ്റൊരാളുടെ ശരീരഭാഗം മോശമായി ചിത്രീകരിച്ച ശേഷം തൻറെതാക്കി ഉള്‍പ്പെടുത്തിയെന്നു പരാതിയില്‍ പറയുന്നു. ഇതിനെതിരെ നടപടി വേണമെന്നും നസ്രിയ പരാതിയില്‍ ആവശ്യപ്പെടുന്നു. യൂ ട്യൂബില്‍ പ്രചരിക്കുന്ന രംഗങ്ങളുടെ കോപ്പിയും നസ്രിയ പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്. താന്‍ അഭിനയിക്കാത്ത അശ്‌ളീല രംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.സ്വിറ്റ്‌സര്‍ലന്റ്. ചെന്നൈ തുടങ്ങിയിടങ്ങിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്, സിനിമയിലെ നായകന്‍ ധനുഷിന്റെയും നായികയുടെയും ഡ്യൂപ്പിനെ ഉപയോഗിച്ചാണ് രംഗം ചിത്രീകരിച്ചതെന്ന് അറിയുന്നു. നെയ്യാണ്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി നസ്രിയ രംഗത്തെത്തിയത്. ട്യൂബില്‍ അശ്‌ളീലങ്ങള്‍പ്രചരിച്ചതിനെതിരെ കൊച്ചിയിലെ സൈബര്‍ സെല്ലിനും പരാതി നല്‍കുമെന്നും നസ്‌റിയയുടെ ഐടി കണ്‍സള്‍ട്ടന്റ് ഡിജി ടാക്കീസ് എംഡി സിജിന്‍ സ്റ്റീഫന്‍ പറഞ്ഞു. അതേസമയം പുറത്തിറങ്ങിയ ട്രെയിലറില്‍ നസ്രിയ തന്നെയാണ് അഭിനയിച്ചിരിക്കുന്നതെന്നും ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ലെന്നും സംവിധായകന്‍ സര്‍ഗുണം പ്രതികരിച്ചു. ഒരു ഗാനരംഗത്തില്‍ ഡ്യൂപ്പിനെ ഉപയോച്ചിരുന്നുവെന്നും അത് നസ്രിയയുടെ അനുമതിയോടെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply