Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്വന്തം കുഞ്ഞിനെ കണ്മുന്നിൽ കാണുന്നതിന് മുൻപേ അതിനെ നഷ്ടപ്പെടുന്നു .ഹൃദയം നിറഞ്ഞ വേദനയോടെയാണ് ആ വാർത്ത ഈ അമ്മ അറിയുന്നത്. അബോർഷൻ ചെയ്യുകയല്ലാതെ വേറെ മാർഗ്ഗങ്ങളൊന്നും ഇല്ല എന്ന് വൈദ്യശാസ്ത്രവും എഴുതിതള്ളി.മൈകലെ ഹുയി എന്ന 31 കാരിയ്ക്കാണ് ഇത്തരത്തിലൊരു അനുഭവമുണ്ടായിരിക്കുന്നത്.ഒടുവിൽ വൈദ്യ ശാസ്ത്ര ത്തെപ്പോലും അത്ഭുതപ്പെടുത്തി കുഞ്ഞിന് പുനർജീവനും വച്ചു.
2013 ജൂലൈയിലാണ് ഹുയിയ്ക്ക് ഗര്‍ഭച്ഛിദ്രം സംഭവിച്ചത്. രക്തസ്രാവം മൂലം ആശുപത്രിയിൽ പ്രവേഷിപ്പിച്ച ഹുയിയെ അടിയന്തിരമായി അബോർഷൻ ചെയ്യണമെന്ന് ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.നിരന്തരം സ്കാനിങ്ങ് നടത്തിയിട്ടും ഒന്നും തന്നെ കാണ്ടെത്താൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല.അവസാന ഘട്ടമെന്നോണം ഒരിക്കൽ കൂടി ഹുയിയെ സ്കാനിങ്ങിന് വിധേയയാക്കി. ഇതിലൂടെ ഒരു ഹൃദയമിടിപ്പ് ഡോക്ടർ തിരിച്ചരിയുകയായിരുന്നു.ഇരട്ട കുഞ്ഞുങ്ങളായിരുന്നു ഹുയിയ്ക്ക്.അതിൽ ഒരാൾ മരിയ്ക്കുകയും എന്നാൽ ഒരു കുഞ്ഞിന് ജീവൻ വയ്ക്കുകയുമായിരുന്നു.അത്ഭുതത്തുടെയാണ് ഹുയിയെ ചികിത്സിച്ച ഡോക്ടർമാർ ഈ വാർത്തയെ കാണുന്നത്.
താനിപ്പോൾ സന്തോഷവതിയാണെന്നും എന്നാൽ തീർത്താൽ തീരാത്ത ദേഷ്യമാണ് തന്നെ ചികിത്സിച്ച ഡോക്ടറോടുള്ളതെന്ന് ഹുയി പറയുന്നു .സ്കാനിങ്ങ് നടത്തിയിട്ടുപോലും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുവാൻ അവർക്ക് കഴിഞ്ഞില്ല .അവരുടെ അശ്രദ്ധമൂലമാണ് ഇത്തരത്തിലൊരു ദുരനുഭവം തനിയ്ക്കുണ്ടായത്ഹുയി പറയുന്നു . ‘മേഗണ്‍’ എന്നാണ് ഈ അത്ഭുത കുഞ്ഞിപ്പോൾ പൂർണ ആരോഗ്യവതിയാണ് . ഹുയിയ്ക്കും ഭർത്താവായ റോസ്സിനും മേഗണിനെ കൂടാതെ രണ്ട് കുട്ടികൾ കൂടെ യുണ്ട്.
Leave a Reply