Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എറണാകുളത്തുനിന്നും രാവിലെ എട്ടുമണിക്കും പത്തുമണിക്കും ഇടയില്‍ നാലഞ്ച് ഫോണ്‍ കോളുകള്‍. എല്ലാ കോളുകളിലും ഒരേയൊരു കാര്യമാണ് ചോദിച്ചത്. എറണാകുളത്ത് യുവനടീനടന്മാര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റുകള്‍ റെയ്‌ഡ് ചെയതോ …? ആരെയാണ് റെയ്‌ഡ് ചെയ്‌തത്? ലഹരിസാധനങ്ങളും മറ്റും നടീനടന്മാരില്‍നിന്നും പിടിച്ചെടുത്തിട്ടുണ്ടോ? എന്നാൽ ആരും താന്നെ ഇങ്ങനൊരു വാർത്ത കേട്ടിട്ടില്ല.മാധ്യമസുഹൃത്തുക്കൾ ഫെയ്‌ക്ക് ന്യൂസാണെന്ന രീതിയിലാണ് സംസാരിച്ചത് .കഴിഞ്ഞ ഒരു വര്‍ഷമായി എറണാകുളത്ത് താമസിക്കുന്ന ചില സീരിയല്‍, സിനിമാ യുവനടീനടന്മാരെക്കുറിച്ചും സംവിധായകരെക്കുറിച്ചും മോശമായ റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചിരുന്നത്. പുതിയ സിനിമാസംസ്‌കാരത്തിന്റെ പേരില്‍ ജാതിമതഭേദമെന്യേ യുവതലമുറയില്‍പെട്ട സ്‌ത്രീ-പുരുഷന്മാരാണ് ഫ്‌ളാറ്റുകളില്‍ ഒത്തുകൂടി എല്ലാത്തരത്തിലും ജീവിതം ആസ്വദിച്ചിരുന്നത്. അവിടെ ലഹരിക്കോ, സെക്‌സിനോ അതിര്‍വരമ്പുകള്‍ ഉണ്ടായിരുന്നില്ല എന്നായിരുന്നു പ്രചരണം. ക്വട്ടേഷന്‍ സംഘങ്ങളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന യുവനടന്മാരും നടികളും ഉണ്ടെന്നതാണ് പലരേയും ഞെട്ടിച്ച വാർത്ത.മലയാളസിനിമയെ കരിവാരി തേക്കുന്ന പ്രവൃത്തികള്‍ ഉണ്ടാകാതിരിക്കട്ടെ…എറണാകുളത്തെക്കുറിച്ചുള്ള ഇത്തരം വാര്‍ത്തകളിൽ സത്യമല്ലാതിരിക്കട്ടെ….ഈ വാർത്തകളെല്ലാം ഫെയ്‌ക്ക് ന്യൂസാണെന്ന് തന്നെ വിശ്വസിക്കാം.
Leave a Reply