Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാഞ്ഞങ്ങാട്: സ്വാതന്ത്ര്യ സമര സേനാനി കെ.മാധവൻറെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. കെ.മാധവന്റെ ജന്മശതാബ്ദി ആഘോഷത്തില്‍ സംസാരിക്കവെ സംവിധായകൻ രഞ്ജിത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നൂറാം ജന്മദിനമാഘോഷിക്കുന്ന സ്വാതന്ത്ര്യ സമര സേനാനി കെ. മാധവൻറെ ജീവിതമാണ് സിനിമയാക്കുന്നത്. ഉപ്പുസത്യാഗ്രഹത്തിലും ഗുരുവായൂർ സത്യാഗ്രഹത്തിലും പങ്കെടുത്തവരിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് കെ.മാധവൻ.ഗുരുവായൂര്‍ സത്യാഗഹസമരത്തിന്റെ 85-ാം വാര്‍ഷികത്തില്‍ പങ്കെടുക്കവെ അഡ്വ. കെ.കെ.വേണുഗോപാലാണ് കെ.മാധവന്റെ ജീവിതം സിനിമയാക്കിക്കൂടേയെന്ന അഭിപ്രായം ആദ്യം പറഞ്ഞത്. ഇക്കാര്യം കെ.മാധവന്റെ മകന്‍ അജയകുമാര്‍ കോടോത്ത് രഞ്ജിത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ‘ഗാന്ധിയന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മക്കുറിപ്പുകള്‍’ എന്ന കെ.മാധവന്റെ ആത്മകഥ അദ്ദേഹത്തിന് നല്കുകയും ചെയ്തിരുന്നു. കാലഘട്ടത്തിൻറെ പുനരാവിഷ്കരണമെന്നത് ഏറെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെങ്കിലും മികച്ച രീതിയിൽ തന്നെ പുറത്തിറക്കുമെന്ന് രഞ്ജിത്ത് പറഞ്ഞു.
Leave a Reply